സഞ്ജുവിന് മുന്നിൽ രണ്ടാം വട്ടവും മുട്ടുമടക്കി ധോണി, രാജസ്ഥാനിൽ വന്ന് മാസ് കാണിക്കാൻ ഇരുന്ന തലയേയും കൂട്ടരെയും ഓടിച്ച് സാംസണും പിള്ളേരും; സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് ഫുൾ മാർക്ക്

ഈ സീസണിൽ രണ്ടാം മത്സരത്തിലും ചെന്നൈക്ക് അത് സാധിച്ചില്ല, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇരുന്നിട്ടും രാജസ്ഥാൻ എന്ന ഉരുക്കുകോട്ടക്ക് മുന്നിൽ ചെന്നൈക്ക് പിടിച്ചുനിൽക്കാൻ ആയില്ല . ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങളുടെ രണ്ടാം ഘട്ട മത്സരത്തിൽ ഏറ്റുമുട്ടിയ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 32 റണ്‍സ് ജയം. രാജസ്ഥാൻ മുന്നോട്ടുവെച്ച 203 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിൽ 170 റണ്‍സെടുക്കാനെ ആയുള്ളു. 33 പന്തിൽ 52 റൺ നേടിയ ശിവം ദുബൈ ചെന്നൈ നിരയിൽ ടോപ് സ്കോററായി.

വലിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈക്ക് തുടക്കം തന്നെ പിഴച്ചു. ഈ സീസണിൽ ടീമിനായി പല മികച്ച പ്രകടനങ്ങളും പുറത്തെടുത്ത കോൺവേക്ക് ഇന്ന് കാര്യങ്ങൾ ബുദ്ധിമുട്ടായിരുന്നു. തുടക്കം മുതൽ വലിയ സമ്മർദ്ദത്തിൽ ബാറ്റുവീശിയ താരത്തിന് 16 പന്തിലാണ് 8 റൺ നേടാനായത്. ശേഷം ക്രീസിലെത്തിയ രഹാനെക്കും കാര്യങ്ങൾ അത്ര എളുപ്പം ആയിരുനില്ല താരത്തിന് 13 പന്തിലാണ് 15 എടുക്കാൻ സാധിച്ചത്. ഋതുരാജ് 29 പന്തിലാണ് 47 എടുത്ത് പോരാടി. മൊയിൻ അലി- ദുബൈ സഖ്യം ടീമിനെ കരകയറ്റുമെന്ന് തോന്നിച്ചപ്പോൾ മൊയിൻ അലി 12 പന്തിൽ 23 പുറത്തായതോടെ ടീമിന് കാര്യങ്ങൾ ബുദ്ധിമുട്ടായി.

പിന്നാലെ എത്തിയ ജഡേജ 15 പന്തിൽ 23 നേടിയത് വളരെ ബുദ്ധിമുട്ടി ആയിരുന്നു. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ പോലും ചെന്നൈ ബാറ്റ്‌സ്മാന്മാർ വമ്പനടികൾ നടത്തി നെറ്റ് റൺറേറ്റ് ഉയർത്താൻ ശ്രമിക്കാതിരുന്നത് നിരാശയായി. രാജസ്ഥനായി സാമ്പ മൂന്നും അശ്വിൻ രണ്ടും വിക്കറ്റ് നേടിയപ്പോൾ കുൽദീപ് യാദവ് ഒരു വിക്കറ്റ് നേടി തിളങ്ങി. 4 ഓവറിൽ 24 റൺ മാത്രം വഴങ്ങിയ സന്ദീപ് ശർമ്മയും മികച്ചു നിന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ തുടക്കം മുതൽ പ്ലാൻ അനുസരിച്ചാണ് കളിച്ചത് . 43 പന്തില്‍ 77 റണ്‍സെടുത്ത യശ്വസി ജയ്സ്‍വാളാണ് രാജസ്ഥാൻ വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. 15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജുറലിന്‍റെ പ്രകടനവും നിര്‍ണായകമായി. ജോസ് ബട്ട്ലർ പതിവിൽ നിന്ന് വിപരീതമായി പതുക്കെ കളിച്ചപ്പോൾ ജയ്‌സ്വാൾ തകർത്തടിച്ചു. ബട്ട്ലർ 21 പന്തിൽ 27 പുറത്തായ ശേഷമെത്തിയ സഞ്ജുവിനും പതിവ് താളം കണ്ടെത്താൻ സാധിച്ചില്ല. സഞ്ജു 17 റണ്സെടുത്ത് പുറത്തായി. 200 കടക്കില്ല എന്ന് കരുതിയ സ്കോർ അത് കടത്താൻ സഹായിച്ചത് ധ്രുവ് ജൂറൽ 15 പന്തിൽ 35 പടിക്കൽ 13 പന്തിൽ 27 എന്നിവരുടെ അസാദ്യ മികവാണ് . ചെന്നൈക്കായി ദേശ്പാണ്ഡെ രണ്ടും മഹേഷ് തീക്ഷ്ണ ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി.

Latest Stories

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു