മാന്യമായി വിരമിക്കാനുള്ള അവസരം നിഷേധിച്ചു ; കേരളാ ടീം മാനേജ്‌മെന്റിന് എതിരെ വിമര്‍ശനവുമായി ശ്രീശാന്ത്

ക്രിക്കറ്റില്‍ നിന്നും മാന്യമായി വിരമിക്കാനുള്ള അവസരം തനിക്ക് നിഷേധിക്കപ്പെട്ടെന്ന് മൂന്‍ ഇന്ത്യന്‍താരം എസ് ശ്രീശാന്ത്. കേരളാ ടീം മാനേജ്‌മെന്റിനെതിരേ രൂക്ഷ വിമര്‍ശനമാണ് ശ്രീശാന്ത് നടത്തിയത്. ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നിട്ടും പരമ്പര മുഴുമിക്കാന്‍ അവസരം നല്‍കിയില്ലെന്നാണ് ആരോപണം.
ഗുജറാത്തിനെതിരായ മത്സരത്തില്‍ നിന്നും തഴയാന്‍ പരുക്കിനെ കാരണമാക്കിയെന്നും താരം വിമര്‍ശിക്കുന്നു.

ദേശീയടീമിലും ഐപിഎല്ലിലും ആഭ്യന്തരക്രിക്കറ്റിലും തുടര്‍ച്ചയായി അവഗണിക്കപ്പെടല്‍ ഉണ്ടാകുമ്പോള്‍ സാധാരണ സംഭവിക്കുന്ന കാര്യമാണ് താനും ചെയ്തിരിക്കുന്നതെന്നാണ് താരത്തിന്റെ അഭിപ്രായം. ഇന്ത്യയ്ക്കായി ടി20, ഏകദിന ലോകകപ്പ് നേടിയ താരമാണ് ശ്രീശാന്ത്. രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ചതിലൂടെ ഒമ്പത് വര്‍ഷത്തിന് ശേഷമാണ് സജീവ ക്രിക്കറ്റിലേക്ക് താരം മടങ്ങിവന്നത്. വിവാദത്തിന് ശേഷം നിയമനടപടിയിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചിട്ടും താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള അവസരം ബിസിസിഐ നല്‍കിയിരുന്നില്ല. എന്നാല്‍ നിരന്തര പരിശ്രമത്തിലൂടെ കഴിഞ്ഞ രഞ്ജി ടീമിലേക്ക് ശ്രീശാന്ത് മടങ്ങി വരികയായിരുന്നു.

ഐപിഎല്ലില്‍ കളിക്കാമെന്നും താരം പ്രതീക്ഷ വെച്ചിരുന്നു. എന്നാല്‍ മെഗാലേലത്തില്‍ അണ്‍സോള്‍ഡായി പോയ താരങ്ങളുടെ പട്ടികയിലായിരുന്നു ശ്രീശാന്ത്. വിരമിക്കുന്നതിന് മുമ്പ് ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിനായി കളിക്കണമെന്നും താരം ആഗ്രഹിച്ചിരുന്നു. കേരളത്തിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ച ശേഷം കഴിഞ്ഞ ദിവസമായിരുന്നു ശ്രീശാന്ത സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ക്രിക്കറ്റും സിനിമയുമായി ബന്ധപ്പെട്ട മേഖലകളില്‍ സജീവമാകാനാണ് താരത്തിന്റെ തീരുമാനം.

Latest Stories

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ