മാന്യമായി വിരമിക്കാനുള്ള അവസരം നിഷേധിച്ചു ; കേരളാ ടീം മാനേജ്‌മെന്റിന് എതിരെ വിമര്‍ശനവുമായി ശ്രീശാന്ത്

ക്രിക്കറ്റില്‍ നിന്നും മാന്യമായി വിരമിക്കാനുള്ള അവസരം തനിക്ക് നിഷേധിക്കപ്പെട്ടെന്ന് മൂന്‍ ഇന്ത്യന്‍താരം എസ് ശ്രീശാന്ത്. കേരളാ ടീം മാനേജ്‌മെന്റിനെതിരേ രൂക്ഷ വിമര്‍ശനമാണ് ശ്രീശാന്ത് നടത്തിയത്. ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നിട്ടും പരമ്പര മുഴുമിക്കാന്‍ അവസരം നല്‍കിയില്ലെന്നാണ് ആരോപണം.
ഗുജറാത്തിനെതിരായ മത്സരത്തില്‍ നിന്നും തഴയാന്‍ പരുക്കിനെ കാരണമാക്കിയെന്നും താരം വിമര്‍ശിക്കുന്നു.

ദേശീയടീമിലും ഐപിഎല്ലിലും ആഭ്യന്തരക്രിക്കറ്റിലും തുടര്‍ച്ചയായി അവഗണിക്കപ്പെടല്‍ ഉണ്ടാകുമ്പോള്‍ സാധാരണ സംഭവിക്കുന്ന കാര്യമാണ് താനും ചെയ്തിരിക്കുന്നതെന്നാണ് താരത്തിന്റെ അഭിപ്രായം. ഇന്ത്യയ്ക്കായി ടി20, ഏകദിന ലോകകപ്പ് നേടിയ താരമാണ് ശ്രീശാന്ത്. രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ചതിലൂടെ ഒമ്പത് വര്‍ഷത്തിന് ശേഷമാണ് സജീവ ക്രിക്കറ്റിലേക്ക് താരം മടങ്ങിവന്നത്. വിവാദത്തിന് ശേഷം നിയമനടപടിയിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചിട്ടും താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള അവസരം ബിസിസിഐ നല്‍കിയിരുന്നില്ല. എന്നാല്‍ നിരന്തര പരിശ്രമത്തിലൂടെ കഴിഞ്ഞ രഞ്ജി ടീമിലേക്ക് ശ്രീശാന്ത് മടങ്ങി വരികയായിരുന്നു.

ഐപിഎല്ലില്‍ കളിക്കാമെന്നും താരം പ്രതീക്ഷ വെച്ചിരുന്നു. എന്നാല്‍ മെഗാലേലത്തില്‍ അണ്‍സോള്‍ഡായി പോയ താരങ്ങളുടെ പട്ടികയിലായിരുന്നു ശ്രീശാന്ത്. വിരമിക്കുന്നതിന് മുമ്പ് ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിനായി കളിക്കണമെന്നും താരം ആഗ്രഹിച്ചിരുന്നു. കേരളത്തിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ച ശേഷം കഴിഞ്ഞ ദിവസമായിരുന്നു ശ്രീശാന്ത സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ക്രിക്കറ്റും സിനിമയുമായി ബന്ധപ്പെട്ട മേഖലകളില്‍ സജീവമാകാനാണ് താരത്തിന്റെ തീരുമാനം.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ