ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വി; അമ്പയറിംഗിനെതിരെ ബംഗ്ലാദേശ് താരം, വിവാദം ചൂടുപിടിക്കുന്നു

ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിക്ക് ശേഷം അമ്പയറിംഗിനെ വിമര്‍ശിച്ച് ബംഗ്ലാദേശ് ബാറ്റര്‍ തൗഹിദ് ഹൃദോയ്. ബംഗ്ലാദേശിന്റെ റണ്‍ വേട്ടയുടെ 17-ാം ഓവറില്‍ മഹ്‌മൂദുള്ളയ്ക്കെതിരായ സംശയാസ്പദമായ എല്‍ബിഡബ്ല്യു തീരുമാനമാണ് വിവാദത്തിന് കാരണമായത്. പാഡില്‍ തട്ടി പന്ത് ബൗണ്ടറിയില്‍ എത്തിയിട്ടും, ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍ നേരത്തെ തന്നെ ഓണ്‍-ഫീല്‍ഡ് അമ്പയര്‍ സാം നൊഗാജ്സ്‌കി വിളിച്ച വിക്കറ്റ് ആഘോഷം തുടങ്ങിയിരുന്നു.

എന്നാല്‍, മഹമ്മദുല്ല റിവ്യൂ എടുക്കുകയും തീരുമാനം റദ്ദാക്കുകയും ചെയ്തു. എന്നിരുന്നാലും, അമ്പയര്‍ നൊഗാജ്സ്‌കി ബാറ്റര്‍ ഔട്ട് പ്രഖ്യാപിക്കുകയും പന്ത് ഡെഡ് ആകുകയും ചെയ്തതിനാല്‍ ബംഗ്ലാദേശിന് നാല് റണ്‍സ് ലഭിച്ചില്ല. ബംഗ്ലാദേശ് വെറും 4 റണ്‍സിന് മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. ഇതോടെ അമ്പയുടെ തെറ്റായ കോള്‍ തങ്ങളുടെ ടീമിന് ഒരു വിജയം കവര്‍ന്നതായി ആരാധകരുടെ തോന്നല്‍ ബാക്കിയാക്കി.

അമ്പയറുടെ കോള്‍ ഞങ്ങളുടെ ടീമിന് അനുകൂലമായിരുന്നില്ല. അവരുടെ വീക്ഷണകോണില്‍നിന്ന് ശരിയായ കോളായിരിക്കാം. ഇത് ഒരു കടുത്ത മത്സരമായിരുന്നു, ഞങ്ങള്‍ക്ക് നഷ്ടമായ ആ നാല് റണ്‍സ് ഫലത്തെ കാര്യമായി മാറ്റിമറിച്ചു. അമ്പയറുടെ തീരുമാനത്തെ ഞാന്‍ മാനിക്കുമ്പോള്‍, ഒരു ടീമെന്ന നിലയില്‍ ഇത് ഞങ്ങള്‍ക്ക് നിരാശാജനകമാണ്- ഹൃദോയ് പറഞ്ഞു.

ഓരോ റണ്ണിനും പ്രാധാന്യമുള്ള അത്തരമൊരു കുറഞ്ഞ സ്‌കോറിംഗ് മത്സരത്തില്‍ അമ്പയറുടെ കോളുകളും നാല് റണ്‍സും നല്‍കാത്ത വൈഡ് ഡെലിവറിയും നിര്‍ണായകമായിരുന്നു. അമ്പയര്‍മാര്‍ മനുഷ്യരാണെങ്കിലും തെറ്റുകള്‍ വരുത്താന്‍ കഴിയുമെങ്കിലും, ആ അടുത്ത തീരുമാനങ്ങള്‍ ഫലത്തെ സാരമായി ബാധിച്ചു. ആത്യന്തികമായി, ഐസിസി നിശ്ചയിച്ചിട്ടുള്ള നിയമങ്ങളില്‍ നമുക്ക് നിയന്ത്രണമില്ല. എന്നാല്‍ ഇതുപോലുള്ള മത്സരങ്ങളില്‍ അമ്പയറിംഗിന്റെ സ്ഥിരതയും കൃത്യതയും മെച്ചപ്പെടുത്തുന്നതിന് ഇടമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു- താരം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍ ഈ കാലഹരണപ്പെട്ട നിയമം ഉയര്‍ത്തിക്കാട്ടി മാറ്റം ആവശ്യമാണെന്ന് വാദിച്ച് രംഗത്ത് വന്നിട്ടുണ്ട്. കൂടുതല്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരും ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ