ദീപക്കൊന്നും എന്‍.സി.എയില്‍ നിന്ന് വരേണ്ട, അവിടെ സ്ഥിരതാമസമാക്കിക്കോളൂ; തുറന്നടിച്ച് രവി ശാസ്ത്രി

സ്ഥിരം പരിക്ക് വേട്ടയാടുന്ന സിഎസ്‌കെ താരം ദീപക് ചഹാറിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സ്ഥിര താമസക്കാരനായി ദീപക് മാറിയിരിക്കുകയാണെന്നും തുടര്‍ച്ചയായി നാല് മത്സരം പോലും കളിക്കാനാവുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും ശാസ്ത്രി വിമര്‍ശിച്ചു.

ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സ്ഥിര മെമ്പറാണ് ദീപക് ചഹാര്‍. ദീപക്കിനെ പോലെ ചില താരങ്ങള്‍ ഇപ്പോള്‍ എന്‍സിഎയിലെ സ്ഥിര മെമ്പര്‍മാരായി മാറിയിട്ടുണ്ട്. അധികം വൈകാതെ ഇവര്‍ക്കെല്ലാം അവിടെ വീട്ടുടമസ്ഥാവകാശം ലഭിക്കും. വീട്ടിലെ പോലെ എപ്പോള്‍ വേണമെങ്കിലും വരാനും പോകാനും അവസരം നല്‍കും. എന്നാല്‍ ഇതൊരു നല്ല കാര്യമല്ല. ഇങ്ങനെ പരിക്കേല്‍ക്കാവുന്ന തരത്തില്‍ ക്രിക്കറ്റ് ഇവരാരും കളിക്കുന്നില്ല.

തുടര്‍ച്ചയായി നാല് മത്സരം പോലും കളിക്കാനാവുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ദീപക്കൊന്നും എന്‍സിഎയില്‍ നിന്ന് വരേണ്ട. നാല് മത്സരം കഴിഞ്ഞ് വീണ്ടും അങ്ങോട്ട് പോകാനാണോ. താരങ്ങള്‍ എന്‍സിഎ വിടുന്നത് പൂര്‍ണമായും ഫിറ്റ്നസിലേക്കെത്തിയ ശേഷമാവണം. ഇങ്ങനെ പരിക്കേല്‍ക്കുന്നത് താരങ്ങളെ മാത്രമല്ല ടീമുകളെയും നിരാശപ്പെടുത്തുന്നു.

ടീമുകളുടെ നായകന്മാര്‍ക്കാണ് ഇത് വലിയ തലവേദനയായി മാറുന്നത്. ഇപ്പോഴത്തെ താരങ്ങളുടെ ഫിറ്റ്നസിനെ കുറിച്ചോര്‍ക്കുമ്പോള്‍ ശരിക്കും സങ്കടമുണ്ട്. വെറും മൂന്ന് മണിക്കൂര്‍ പോലും കളിക്കാനാവുന്നില്ല. അപ്പോഴേക്കും അവര്‍ പരിക്കേറ്റ് പുറത്തുപോവുകയാണ്. ഈ സാഹചര്യം ദൗര്‍ഭാഗ്യകരമാണ്- രവി ശാസ്ത്രി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക