'അത് എന്നെ ഏറെ വേദനിപ്പിച്ചു'; ഓസീസ് താരത്തിന്റെ ചെയ്തിയോടുള്ള അനിഷ്ടം പരസ്യമാക്കി ഷമി

ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കിരീടം ചൂടിയതിന് ശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ മാര്‍ഷ് ട്രോഫിയില്‍ കാലുകള്‍ കയറ്റിവെച്ചിരിക്കഗുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ട്രോഫിയെയും ഗെയിമിനെയും മാര്‍ഷ് അനാദരിച്ചുവെന്ന് ആരകാധകര്‍ അഭിപ്രായപ്പെട്ടതോടെ ഈ നടപടി ശക്തമായി വിമര്‍ശിക്കപ്പെട്ടു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഇതില്‍ തന്റെ അനിഷ്ടം തുറന്നുപറഞ്ഞു.

എല്ലാ ടീമുകളും പോരാടുന്ന ട്രോഫിയോട് മാര്‍ഷ് അനാദരവ് കാണിച്ചത് തന്നെ വേദനിപ്പിച്ചെന്ന് ഷമി പറഞ്ഞു. കൂടാതെ, ഒരു മത്സരത്തിന് പോകുന്നതിന് മുമ്പ് താന്‍ പിച്ച് പരിശോധിക്കാറില്ലെന്നും പകരം, അനുവദിച്ച പിച്ചില്‍ പന്തെറിയുമ്പോള്‍ അത് എങ്ങനെ പെരുമാറുമെന്ന് കാണാന്‍ ഇഷ്ടപ്പെടുന്നുവെന്നും ഷമി വെളിപ്പെടുത്തി.

എനിക്ക് വേദനയുണ്ട്. ലോകത്തിലെ എല്ലാ ടീമുകളും പോരാടുന്ന ട്രോഫി, നിങ്ങളുടെ തലയ്ക്ക് മുകളിലൂടെ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്ന ട്രോഫി, ആ ട്രോഫിയില്‍ കാലുറപ്പിക്കുന്ന ചിത്രം എന്നെ സന്തോഷിപ്പിച്ചില്ല.

പൊതുവേ, ബോളര്‍മാര്‍ ഗ്രൗണ്ടില്‍ എത്തിയതിന് ശേഷം പിച്ച് പരിശോധിക്കാറുണ്ട്. ഞാന്‍ ഒരിക്കലും വിക്കറ്റിന് അടുത്തേക്ക് പോകാറില്ല, കാരണം നിങ്ങള്‍ അതില്‍ പന്തെറിയുമ്പോള്‍ മാത്രമേ അത് എങ്ങനെ പെരുമാറുമെന്ന് നിങ്ങള്‍ക്കറിയാനാകൂ. പിന്നെ എന്തിനാണ് സമ്മര്‍ദ്ദം ചെലുത്തുന്നത്? ഇത് ലളിതമാക്കുന്നതാണ് നല്ലത്്. എങ്കില്‍ മാത്രമേ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കൂ- ഷമി പറഞ്ഞു.

Latest Stories

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്