ചെന്നൈ കാണികളെ നിശ്ശബ്ദനാക്കാൻ സാധിക്കാതെ കമ്മിൻസ്, അയ്യരോടും ഗംഭീറിനോടും ജയിക്കാൻ തന്ത്രങ്ങൾ പോരാതെ ഹൈദരാബാദ്; ടീം ഗെയിമിൽ കിരീടം സ്വന്തമാക്കി കൊൽക്കത്തയുടെ അയ്യരുകളി

ഇതിനാണോ ഇത്ര ബിൽഡ് അപ്പ് ഇട്ടിട്ട് ഫൈനലിൽ വന്നത് എന്നതാകും ഹൈദരാബാദിനോട് മറ്റ് ടീമുകൾ ചോദിക്കുക. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രം കണ്ട ഏറ്റവും വിരസമായ ഫൈനൽ പോരാട്ടത്തിൽ ഹൈദരാബാദിനെ കെട്ടുകെട്ടിച്ച് കൊൽക്കത്തയ്ക്ക് പൊൻകിരീടം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 114 റൺ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കാൻ സാധിച്ചത്. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം നേടിയാണ് കൊൽക്കത്ത അർഹിച്ച ജയം സ്വന്തമാക്കിയത്.

ഹൈദരബാദിന് തുടക്കം മുതൽ തകർച്ച

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തങ്ങളുടെ നായകൻ കമ്മിൻസിന്റെ തീരുമാനം പാളിയെന്ന് കാണിക്കുന്ന രീതിയിൽ തന്നെ ആയിരുന്നു ഹൈദരാബാദിന്റെ ബാറ്റിംഗ്. സ്പിന്നിനെ നല്ല രീതിയിൽ അനുകൂലിക്കുന്ന ചെന്നൈ ട്രാക്ക് സാധാരണ പെരുമാറുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി കാണപ്പെട്ട ട്രാക്ക് തുടക്കത്തിൽ നല്ല സ്വിങ്ങ് ഫാസ്റ്റ് ബോളര്മാര്ക്ക് നൽകി. തനിക്ക് നൽകിയ കോടികളുടെ പേരിൽ കളിയാക്കിയവർക്ക് മറുപടിയായി ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ അപകടകാരിയായ അഭിഷേക് ശർമ്മയെ( 2 ) വീഴ്ത്തി സ്റ്റാർക്ക് കൊൽക്കത്ത ആഗ്രഹിച്ച തുടക്കം നൽകി. തൊട്ടടുത്ത ഓവറിൽ മറ്റൊരു വെടിക്കെട്ട് വീരൻ ഹെഡിനെ റൺ ഒന്നും എടുക്കാതെ മടക്കി വൈഭവ് അറോറയും മികവ് കാണിച്ചു.

കിട്ടിയ അവസരങ്ങളിലൊക്കെ നന്നായി കളിച്ച രാഹുൽ ത്രിപാഠി – ഐഡൻ മക്രാം സഖ്യം പിടിച്ചുനിൽക്കുമെന്ന് തോന്നിച്ച സമയത്ത് ത്രിപാഠി ( 9 ) മടക്കി സ്റ്റാർക്ക് പിന്നെയും പ്രഹരം ഏൽപ്പിച്ചു. പിന്നെ കണ്ടത് ഡ്രസിങ് റൂമിലേക്കുള്ള മാർച്ച് ആയിരുന്നു. ഇതിനിടയിൽ ഐഡൻ മക്രാം ( 20 ) മടക്കി റസലും നിടീഷ് റെഡ്ഢി ( 13 ) മടക്കി ഹർഷിത് റാണയും വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിലേക്ക് കയറി. ഒരു ഫൈനൽ മത്സരത്തിന്റെ യാതൊരു ആവേശവും നൽകാതെ ബൗണ്ടറിയും സിക്സുമൊക്കെ വല്ലപ്പോഴും മാത്രം കാണുന്ന പ്രതിഭാസമായി.

അതിനിടയിൽ ഷഹ്ബാസ് അഹ്മ്മദ് (8), ഹെന്റിച്ച് ക്ലാസൻ (16), അബ്ദുൾ സമദ് (4) എന്നിവരും നിരാശപ്പെടുത്തി. പിന്നീട് കമ്മിൻസ് നടത്തിയ പോരാട്ടമാണ് സ്‌കോർ 100 കടത്തിയത്. കമ്മിൻസിനെ റസ്സൽ മടക്കി. ജയദേവ് ഉനദ്ഖടാണ് (4) പുറത്തായ മറ്റൊരു താരം. ഭുവനേശ്വർ കുമാർ (0) പുറത്താവാതെ നിന്നു. 24 റൺസ് എടുത്ത കമ്മിൻസാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ എന്നതിലുണ്ട് ഹൈദരാബാദിന്റെ അവസ്ഥ. കൊൽക്കത്തക്കായി റസൽ മൂന്നും ഹർഷിത് സ്റ്റാർക്ക് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ വൈഭവ് നരൈൻ വരുൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തിയും തിളങ്ങി

കൊൽക്കത്തയ്ക്ക് പെട്ടെന്ന് പോയിട്ട് ആവശ്യം ഉള്ളത് പോലെ 

വളർഡ പെട്ടെന്ന് കളി തീർത്തിട്ട് ഞങ്ങൾക്ക് ആഘോഷിക്കാൻ ഉള്ളതാണ് എന്ന മട്ടിൽ കളിച്ച കൊൽക്കത്ത മറുപടിയും വേഗത്തിലാക്കി. ആദ്യ പന്ത് മുതൽ ആക്രമിച്ച അവർക്ക് ലക്‌ഷ്യം വ്യക്തായിരുന്നു. തുടക്കത്തിൽ വമ്പനടിക്ക് ശ്രമിച്ച് സുനിൽ നരൈൻ( 6 ) കമ്മിൻസിന് ഇരയായി മടങ്ങിയെങ്കിലും ക്രീസിൽ ഉറച്ച വെങ്കിടേഷ് അയ്യരും ഗുർബാസും ചേർന്ന് കൊൽക്കത്ത റൺ ചെയ്‌സ് വേഗത്തിലാക്കി.

തന്നെ കുറേ നാളായി ഇന്ത്യൻ ടീമിൽ നിന്ന് ഉൾപ്പടെ ഒഴിവാക്കിയ ദേഷ്യത്തിൽ കളിച്ച വെങ്കിയുടെ ബാറ്റിൽ നിന്ന് റൺ യദേഷ്ടം ഒഴുകി. ഗുർബാസും വെങ്കിയും ചേർന്ന് എല്ലാ ഹൈദരാബാദ് ബോളർമാർക്കും വയർ നിറച്ച് കൊടുത്തു എന്ന് തന്നെ പറയാം. ഭുവിയും കമ്മിൻസും നടരാജനും എല്ലാം ഉത്തരമില്ലാതെ പാഞ്ഞപ്പോൾ അർഹിച്ച ജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ഇതിനിടയിൽ 39 റൺ എടുത്ത് ഗുർബസിനെ ഷഹബാസ് മടക്കിയപ്പോൾ അപ്പോൾ കൊൽക്കത്ത ജയം ഉറപ്പിച്ചിരുന്നു. അവസാനം 6 റൺ എടുത്ത ശ്രേയസ് അയ്യരെ സാക്ഷിയാക്കി 52 റൺ നേടിയ വെങ്കിടേഷ് അയ്യർ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രം കണ്ട ഏറ്റവും വിരസമായ ഫൈനൽ മത്സരമായി ഭാവിയിൽ ഇത് ഓർമ്മിക്കപ്പെടും എന്ന് ഉറപ്പാണ്.

Latest Stories

മൂന്ന് വയസുകാരി നേരിട്ടത് ക്രൂര പീഡനം; അച്ഛന്റെ സഹോദരൻ അറസ്റ്റിൽ, പീഡനം നടന്നത് വീടിനുള്ളിൽ വെച്ച്, നിരന്തരം പീഡനത്തിനിരയാക്കിയെന്ന് മൊഴി

IPL 2025: അന്ന് മെഗാ ലേലത്തിന് മുമ്പ് ആ ടീം ചെയ്തത് മണ്ടത്തരമാണെന്ന് കരുതി ഞാൻ പുച്ഛിച്ചു, പക്ഷെ അവനെ അവർ; തനിക്ക് പറ്റിയ തെറ്റ് തുറന്നുപറഞ്ഞ് വിരേന്ദർ സെവാഗ്

ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാക് ചാരസംഘടനയുടെ പദ്ധതി തകർത്ത് രഹസ്യാന്വേഷണ വിഭാഗം; രണ്ട് പേർ അറസ്റ്റിൽ

IPL 2025: അത് വെറും ഒരു വിക്കറ്റ് ആയിരുന്നില്ല, ഏപ്രിൽ 13 ലെ ആ ഒരൊറ്റ പന്ത് മാറ്റിയത് മുംബൈയുടെ തലവര; തിരിച്ചുവരവിന് കളമൊരുക്കിയത് ആ മത്സരം

എറണാകുളത്ത് കൊല്ലപ്പെട്ട മൂന്ന് വയസുകാരി പീഡനത്തിനിരയായി, അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ; പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

IPL 2025: ബവുമ ചേട്ടാ അങ്ങനെ ആ റെക്കോഡ് ഒറ്റക്ക് വിഴുങ്ങേണ്ട, അതുല്യ നേട്ടത്തിൽ സൗത്താഫ്രിക്കൻ താരത്തിനൊപ്പം സൂര്യകുമാർ യാദവ്; അടുത്ത മത്സരത്തിൽ അത് സംഭവിച്ചാൽ ചരിത്രം

IPL 2025: സച്ചിനും കോഹ്‌ലിയും രോഹിതും അല്ല, സുനിൽ ഗവാസ്കറിന് ശേഷം സാങ്കേതിക കഴിവിൽ ഏറ്റവും മികച്ച താരം അവൻ; അപ്രതീക്ഷിത തിരഞ്ഞെടുപ്പുമായി നവ്‌ജോത് സിംഗ് സിദ്ധു ; കൂടെ ആ അഭിപ്രായവും

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ