സഞ്ജുവിന്റെ വിഷു ആഘോഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും, പപ്പടം കഴിച്ചും കൈനീട്ടം കൊടുത്തും തിമിർത്താടി സിആർ7; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ;

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്ത്യൻ താരം സഞ്ജു സാംസണും വിഷു ആഘോഷിക്കുന്ന ഒരു കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇൻസ്റ്റാഗ്രാമിൽ 3.2 ദശലക്ഷത്തിലധികം കാഴ്ചക്കാരും 1.4 ലക്ഷം ലൈക്കുകളും വീഡിയോ നേടി.

പ്രശസ്ത AI കണ്ടന്റ് ക്രിയേറ്ററായ “AI മാന്ത്രികൻ” പങ്കുവെച്ച വൈറൽ വീഡിയോയിൽ, കേരളത്തിലെ ഏറ്റവും പ്രശസ്ത ആഘോഷങ്ങളിലൊന്നായ വിഷുവിന്റെ ഉത്സവ ചൈതന്യത്തിൽ റൊണാൾഡോയും സഞ്ജുവും ആസ്വദിക്കുന്നതും ആഘോഷിക്കുന്നതും കാണാൻ സാധിക്കും. പരമ്പരാഗത മലയാളി വസ്ത്രം ധരിച്ച കസവ് മുണ്ടും ഷർട്ടും ധരിച്ച ഇരുവരും വിഷു സദ്യ ആസ്വദിക്കുന്നതും, പടക്കം പൊട്ടിക്കുന്നതും, പപ്പടം കഴിക്കുന്നതും കാണാൻ സാധിക്കും.

ഒരേ സമയം ചിന്തിപ്പിക്കുന്നതും നർമ്മവും കൂടിച്ചേർന്ന ഈ റീൽ നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ചില അഭിപ്രായങ്ങൾ ഇങ്ങനെ: എന്റെ വീട്ടിലേക്ക് വരുന്ന വഴി ചുമ്മാ ഒന്ന് സഞ്ജുവിന്റെ വീട്ടിൽ കയറി എന്നെ ഉള്ളു.. ആള് ഇപ്പൊ ഇവിടെ ഉണ്ട് നെയ്യപ്പം തിന്നാണ്..”

“ജോർജിനയെ കൂടി ചേർക്കാർന്നു ..സാരീ ഉടുത്ത് കാണാൻ ഒരാഗ്രഹം”

“റൊണാൾഡോ പപ്പടം കാച്ചുന്നു”

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജുവിന്റെ രാജസ്ഥാൻ അത്ര മികച്ച നിലയിൽ അല്ല ഇപ്പോൾ നിൽകുന്നത് എങ്കിലും ടീം ട്രാക്കിൽ എത്തുമെന്നാണ് ആരാധക പ്രതീക്ഷ.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം