ബൗണ്ടറി എണ്ണിക്കൊടുത്ത് കിരീടധാരണം; ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ലോക കപ്പ് എത്തിയിട്ട് ഒരാണ്ട്

സാന്‍ കൈലാസ്

നാലര പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ക്രിക്കറ്റിന്റെ ജന്മനാട് വീട്ടുമുറ്റത്ത് ലോക കിരീടമെത്തിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2019 ജൂലൈ 14-നാണ് ലോര്‍ഡ്സിലെ മൈതാനത്താണ് ഇംഗ്ലണ്ട് കപ്പുയര്‍ത്തിയത്. ആവേശകരമായ ഫൈനലില്‍ സൂപ്പര്‍ ഓവറിലൂടെ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ലോക കപ്പ് കിരീടം ചൂടിയത്. 50 ഓവര്‍ മത്സരത്തിനൊടുവിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളുടെയും സ്‌കോര്‍ തുല്യമായതിനെ തുടര്‍ന്ന് മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറി നേടിയ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.

ഏകദിന ക്രിക്കറ്റിലെ അതിലുപരി ലോക കപ്പ് ചരിത്രത്തിലെ തന്നെ അസാധാരണ മത്സരത്തില്‍ ഓരോ പന്തിലും മത്സര ഗതി മാറി മറഞ്ഞപ്പോള്‍ കിരീടത്തില്‍ തൊടാനുള്ള ഗുപ്തിലിന്‍റെ സൂപ്പര്‍ ഓവറിലെ കുതിപ്പ് റണ്ണൗട്ടില്‍ കലാശിക്കുകയായിരുന്നു. സൂപ്പര്‍ ഓവറിലും റണ്‍ ടൈയായെങ്കിലും കൂടുതല്‍ ബൗണ്ടറികള്‍ അടിച്ചതിന്റെ ആനുകൂല്യത്തില്‍ അന്തിമ ചിരി ഇംഗ്ലണ്ടിന്റേതായി. ഇംഗ്ലണ്ട് 26 ബൗണ്ടറികള്‍ നേടിയപ്പോള്‍. ന്യൂസിലാന്‍ഡിന് 17 എണ്ണം മാത്രമേ നേടാനായുള്ളൂ.

നിശ്ചിത 50 ഓവറില്‍ രണ്ട് ടീമുകളും 241 റണ്‍സ് എടുത്ത് മത്സരം ടൈ ആയതിനാലാണ് സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സ് എടുത്തു. സ്റ്റോക്സും ബട് ലറും അടിച്ച ഫോറുകളുടെ സഹായത്തിലായിരുന്നു ഈ സ്‌കോര്‍. മറുപടി ബാറ്റിംഗില്‍ ന്യൂസിലാന്‍ഡ് സ്‌കോറും 15 റണ്‍സില്‍ അവസാനിച്ചു. സൂപ്പര്‍ ഓവറില്‍ സിക്സര്‍ അടിച്ച് നീഷാം കിവീസിനെ കിരീടത്തോട് അടുപ്പിച്ചിരുന്നു. പക്ഷെ, അവസാന പന്തില്‍ രണ്ട് റണ്‍ വേണമെന്നിരിക്കെ വിജയത്തിലേക്ക് ഓടിയെത്താന്‍ ഗുപ്ടിലിന് ആയില്ല.

England vs New Zealand World Cup Final 2019 Live Score Update

തുടര്‍ച്ചയായ രണ്ടാം ലോക കപ്പിലും റണ്ണറപ്പായി മടങ്ങുമ്പോഴും ഒട്ടുമിക്ക ക്രിക്കറ്റ് പ്രേമികളുടെയും മനസ്സില്‍ വിജയികള്‍ കിവീസായിരുന്നു, കിരീടമില്ലാത്ത രാജാവ്. അന്തിമ ഫലത്തില്‍ വളരെ നിര്‍ണായകമായ ഒന്നായിരുന്നു ഇംഗ്ലണ്ടിനു ലഭിച്ച ആറു റണ്‍സ് ഓവര്‍ ത്രോ. ബെന്‍ സ്റ്റോക്‌സ് കളിച്ച ഷോട്ട് മാര്‍ട്ടിന്‍ ഗുപ്ടില്‍ ഫീല്‍ഡ് ചെയ്ത് എറിഞ്ഞ ത്രോ സ്റ്റോക്‌സിന്റെ ബാറ്റില്‍ത്തട്ടി ബൗണ്ടറി കടന്നതിന് അമ്പയര്‍മാര്‍ ഇംഗ്ലണ്ടിനു നല്‍കിയത് ആറു റണ്‍സായിരുന്നു.

ഇതിനെ ചുറ്റിപ്പറ്റി പിന്നീട് വിവാദങ്ങളും തലപൊക്കിയിരുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മത്സരത്തില്‍ ക്രിക്കറ്റിന് ജന്മം നല്‍കിയ നാട്ടുകാര്‍ക്ക് ലോക കിരീടം വന്നെത്തിയത് കാലം കരുതിവെച്ച നീതിയായിരുന്നിരിക്കാം. തോല്‍ക്കാതെ തോറ്റത് കിവീസിന്റെ വിധിയും.

Latest Stories

അച്ഛന്‍ ജയിക്കും, ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടും.. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ..; പ്രതികരിച്ച് അഹാനയും സഹോദരിമാരും

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

'മേനേൻ' എന്ന് ഞാനിട്ടതാണ് അതൊരു ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്, ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല: നിത്യ മേനോൻ

ചാലക്കുടിയിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു; തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുന്നു

മുംബൈ ബോളര്മാരെ പച്ചക്ക് കത്തിച്ച് ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ഈ ചെക്കനെ നോക്കി വെച്ചോ ആരാധകരെ; കുറിച്ചിരിക്കുന്നത് തകർപ്പൻ നേട്ടം

ഏഴ് പൂരിക്കും മസാലക്കറിക്കും 20 രൂപ; ഉച്ചഭക്ഷണത്തിന് 50 രൂപ; കുടിവെള്ളത്തിന് മൂന്നുരൂപ; കുറഞ്ഞവിലയില്‍ സ്‌റ്റേഷനുകളില്‍ ഭക്ഷണവിതരണം ആരംഭിച്ച് റെയില്‍വേ

'മോദി സർക്കാർ പോയി; കുറച്ചു നാൾ ബിജെപി സർക്കാരായിരുന്നു, ഇന്നലെ മുതൽ എൻഡിഎ സർക്കാരാണ്': പി ചിദംബരം

ടി20 ലോകകപ്പ്:15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ശ്രീശാന്ത്, രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് ഇടമില്ല

ഹെലികോപ്ടറില്‍ കയറുന്നതിനിടെ മമതാ ബാനര്‍ജിക്ക് അപകടം, വഴുതി വീണു; വീഡിയോ പ്രചരിക്കുന്നു

ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു; പരസ്പരം അണ്‍ഫോളോ ചെയ്തു, ഒന്നിച്ചുള്ള ചിത്രങ്ങളുമില്ല!