IPL 2025: വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ വൈഭവ് സൂര്യവന്‍ഷിക്ക്‌ ലോട്ടറി, യുവതാരത്തിന് ലഭിച്ചത്, അര്‍ഹിച്ചത് തന്നെയെന്ന് ആരാധകര്‍, ഇത് ഏതായാലും പൊളിച്ചു

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി വൈഭവ് സൂര്യവന്‍ഷി നടത്തിയ വെടിക്കെട്ട് പ്രകടനം മത്സരം കണ്ട ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനാകില്ല. 14 വയസില്‍ താരം നടത്തിയ മിന്നും പ്രകടനത്തിന്റെ ഞെട്ടലിലാണ് മിക്കവരും. 35 പന്തിലാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വൈഭവ് സെഞ്ച്വറി നേടിയത്. ആദ്യ ബാറ്റിങ്ങില്‍ 209 റണ്‍സടിച്ച് മത്സരത്തില്‍ മുന്‍തൂക്കം നേടിയ ഗുജറാത്തിന്റെ പ്രതീക്ഷകളെയെല്ലാം ഇല്ലാതാക്കിയ പ്രകടനമായിരുന്നു വൈഭവ് കാഴ്ചവച്ചത്. യശസ്വി ജയ്‌സ്വാളിനെ ഒരറ്റത്ത് നിര്‍ത്തി ഗുജറാത്ത് ബോളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു താരം. തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും രാജസ്ഥാനെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിച്ചതും ഈ ഇന്നിങ്ങ്‌സിന്റെ ബലത്തിലായിരുന്നു.

സെഞ്ച്വറിക്ക് പിന്നാലെ വൈഭവിനെ മുന്‍ ഇന്ത്യന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരും ഉള്‍പ്പെടെയുളളവര്‍ സോഷ്യല്‍ മീഡിയയില്‍ പുകഴ്ത്തി രംഗത്തെത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ 10 ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചാണ് വൈഭവിനെ ആദരിച്ചത്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരത്തെ ബിഹാര്‍ മുഖ്യമന്ത്രി അഭിനന്ദിച്ചത്. കഴിഞ്ഞ വര്‍ഷം തന്റെ വസതിയിലേക്ക് വൈഭവിനെയും പിതാവിനെയും ക്ഷണിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളും നിതീഷ് കുമാര്‍ പങ്കുവച്ചു. ഫോണിലൂടെയാണ് 10 ലക്ഷം പാരിതോഷികമായി നല്‍കുമെന്ന് വൈഭവിനെ അദ്ദേഹം അറിയിച്ചത്.

“ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന എറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലെത്തിയ ബിഹാറിന്റെ വൈഭവ് സൂര്യവന്‍ഷിക്ക് അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും നേരുന്നു. തന്റെ കഠിനാധ്വാനത്തിലൂടെയും കഴിവിലൂടെയും ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പ്രതീക്ഷയായി അവന്‍ മാറി. എല്ലാവരും അവനെ കുറിച്ച് അഭിമാനിക്കുന്നു. വൈഭവിനെയും പിതാവിനെയും 2024ല്‍ എന്റെ വസതിയില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. അവിടെ വച്ച് അദ്ദേഹത്തിന്റെ കരിയറിന് എല്ലാ ആശംസകളും നേര്‍ന്നു”, ബിഹാര്‍ മുഖ്യമന്ത്രി കുറിച്ചു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി