ദക്ഷിണാഫ്രിക്കയില്‍ ചരിത്രം രചിച്ച് ബംഗ്‌ളാദേശ് ; എതിരാളികളുടെ തട്ടകത്തില്‍ ആദ്യ ജയം

ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവില്‍ ദക്ഷിണാഫ്രിക്കയില്‍ ചരിത്രം രചിച്ച് ബംഗ്‌ളാദേശ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അവരുടെ നാട്ടില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ 38 റണ്‍സിനാണ് ബംഗ്‌ളാദേശ് വിജയം നേടിയത്.

സെഞ്ചുറിയന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തിലെ വിജയം ദക്ഷിണാഫ്രിക്കയില്‍ ബംഗ്‌ളാദേശ് നേടുന്ന ആദ്യവിജയമാണ്. 50 ഓവറില്‍ ബംഗ്‌ളാദേശ് അടിച്ചുകൂട്ടിയ 314 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ മറുപടി 48.5 ഓവറില്‍ 276 റണ്‍സില്‍ അവസാനിച്ചു.

ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍ അടിച്ചുകൂട്ടിയ 77 റണ്‍സാണ് ബംഗ്‌ളാദേശിന് തുണയായത്. 64 പന്തുകളില്‍ നിന്നുമായിരുന്നു ഷക്കീബിന്റെ ബാറ്റിംഗ് മികവ്. ഏഴു ബൗണ്ടറിയും മൂന്ന് സിക്‌സും താരം പറത്തി. 41 റണ്‍സ് എടുത്ത തമീം ഇക്ബാലും 50 റണ്‍സ് എടുത്ത ലിട്ടന്‍ ദാസും ചേര്‍ന്ന് ബംഗ്‌ളാദേശിന് മികച്ച തുടക്കം നല്‍കി. യാസിര്‍ അലിയും 50 റണ്‍സ് എടുത്തു.

മഹ്‌മദുള്ള 25 റണ്‍സുമായും 17 റണ്‍സുമായി അഫിഫ് ഹൊസൈനും വാലറ്റത്ത നടത്തിയ വെടിക്കെട്ടുകള്‍ ബംഗ്‌ളാദേശിന് തുണയായി മാറുകയായിരുന്നു.

ചേസിംഗില്‍ റാസി വാന്‍ ഡുസ്സന്‍ 86 റണ്‍സും ഡേവിഡ് മില്ലര്‍ 79 റണ്‍സും നേടി മികച്ച പോരാട്ടം നടത്തിയെങ്കിലും ഇവര്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ പോരാട്ടവും അവസാനിച്ചു. നേരത്തേ ഓപ്പണര്‍ കെയ്ല്‍ വരേന്‍ 21 റണ്‍സ് എടുത്തു പുറത്തായിരുന്നു. വണ്‍ഡൗണായി എത്തിയ ടെമ്പാ ബാവുമ 31 റണ്‍സുമായും പുറത്തായി.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി