IPL 2025: അവന്മാര് കാരണമാണ് ഞങ്ങള്‍ തോറ്റത്, എല്ലാം മരവാഴകള്‍, വേണ്ട സമയത്ത് തിളങ്ങില്ല, ഡല്‍ഹി ടീമിനെതിരെ തുറന്നടിച്ച് അക്‌സര്‍ പട്ടേല്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടേറ്റ തോല്‍വിയോടെ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരമായിരുന്നിട്ട് പോലും 14 റണ്‍സിനാണ് ഇന്നലെ കെകെആറിനോട് ഡല്‍ഹി തോറ്റത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി നിശ്ചിത ഓവറില്‍ 190 റണ്‍സ് എടുക്കാനേ ഡല്‍ഹിക്ക് സാധിച്ചുളളൂ. ഡല്‍ഹിക്കായി 62 റണ്‍സെടുത്ത ഫാഫ് ഡുപ്ലസിസാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. കരുണ്‍ നായരും, കെഎല്‍ രാഹുലുമെല്ലാം ആദ്യമേ പുറത്തായ മത്സരത്തില്‍ നായകന്‍ അക്‌സര്‍ പട്ടേല്‍ (43), വിപ്രജ് നിഗം (38) തുടങ്ങിയവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.

കൊല്‍ക്കത്തയ്‌ക്കെതിരെ തങ്ങളുടെ ബോളിങ് മോശമായിരുന്നുവെന്ന് നായകന്‍ അക്‌സര്‍ പട്ടേല്‍ തുറന്നുപറഞ്ഞിരുന്നു. പോസ്റ്റ് മാച്ച് പ്രസന്റേഷനിലാണ് ഡല്‍ഹി ബോളര്‍മാര്‍ക്കെതിരെ അക്‌സര്‍ തുറന്നടിച്ചത്. “ഇവിടത്തെ വിക്കറ്റിന് അനുസരിച്ചല്ല ബോളര്‍മാര്‍ പന്തെറിഞ്ഞത്. പവര്‍പ്ലേ ഓവറുകളില്‍ 15-20 റണ്‍സ് വരെ ഞങ്ങള്‍ അധികമായി വിട്ടുനില്‍കി. കൂടാതെ മൃദുവായ രീതിയില്‍ ഞങ്ങള്‍ക്ക് കുറച്ചു വിക്കറ്റുകളും നഷ്ടപ്പെട്ടു”, അക്‌സര്‍ പറഞ്ഞു.

പവര്‍പ്ലേയിലെ ഒരു ഓവറില്‍ 25 റണ്‍സാണ് ഡല്‍ഹി ബോളര്‍ ദുഷ്മന്ത ചമീര വഴങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കും 14, 15 റണ്‍സ് തന്റെ അടുത്തടുത്ത ഓവറുകളില്‍ വിട്ടുനല്‍കി. മത്സരത്തിലെ പോസിറ്റീവ്‌ പവര്‍പ്ലേയ്ക്ക് ശേഷം കൊല്‍ക്കത്തയെ ഞങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചു എന്നതാണെന്നും അക്‌സര്‍ പറഞ്ഞു. “ബാറ്റര്‍മാരില്‍ കുറച്ചുപേര്‍ പരാജയപ്പെട്ടെങ്കിലും ഞങ്ങളില്‍ രണ്ട് മൂന്ന് പേര്‍ ബാറ്റിങ്ങില്‍ സംഭാവന നല്‍കി. വിപ്രജ് ബാറ്റ് ചെയ്യുമ്പോള്‍ ടീമിന് പ്രതീക്ഷയുണ്ടായിരുന്നു. അശുതോഷും ക്രീസിലുണ്ടായിരുന്നെങ്കില്‍ ആദ്യ മത്സരത്തിലേത് പോലെ വിജയം ഞങ്ങള്‍ക്കൊപ്പമാകുമായിരുന്നു, അക്‌സര്‍ പട്ടേല്‍ വ്യക്തമാക്കി.

Latest Stories

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം