Asia Cup 2025: പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ കാര്യത്തിൽ ആശങ്ക ഉന്നയിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥയെക്കുറിച്ച് ആശങ്ക ഉന്നയിച്ച് ഇന്ത്യൻ മുൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്ത്. യുഎഇക്കെതിരായ മത്സരത്തിൽ ഇന്ത്യ മൂന്ന് മുൻനിര ബോളർമാരെ മാത്രം ആശ്രയിച്ചതിനാൽ ആദ്യ മത്സരത്തിൽ എട്ട് ബാറ്റർമാരെ കളിപ്പിക്കാനുള്ള തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തു. ടി20യിൽ ഇന്ത്യയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ അർഷ്ദീപ് സിം​ഗിനെ ഒഴിവാക്കിയതിൽ ശ്രീകാന്ത് അത്ഭുതപ്പെട്ടു.

“ആരംഭ മത്സരത്തിൽ അർഷ്ദീപ് ഇലവന്റെ ഭാഗമാകേണ്ടതായിരുന്നു എന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. 20 ഓവർ കളിക്കാൻ ഇന്ത്യയ്ക്ക് എട്ട് ബാറ്റർമാരെ ആവശ്യമുണ്ടോ? പ്രത്യേകിച്ച് പാകിസ്ഥാനെതിരെ, ബാറ്റിംഗിൽ അത്രയും ആഴം ആവശ്യമുണ്ടോ? വാസ്തവത്തിൽ, നാലിൽ കൂടുതൽ ബാറ്റർമാർക്ക് ബാറ്റ് ചെയ്യാൻ പോലും അവസരം ലഭിച്ചേക്കില്ല.

തന്ത്രം വളരെയധികം സ്പിൻ കേന്ദ്രീകരിച്ചുള്ളതായി മാറിയിരിക്കുന്നു. മീഡിയം പേസർമാർക്ക് ഇടമില്ല എന്നതാണ് പ്രശ്നം. പാകിസ്ഥാൻ പോലും സമാനമായ സമീപനമാണ് സ്വീകരിച്ചത്, ഹാരിസ് റൗഫിനെ ഒഴിവാക്കി,” മുൻ താരം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. പവർപ്ലേയിൽ സ്ഥിരത പുലർത്തിയാൽ കളി മാറ്റാൻ കഴിയുമെന്ന് പറഞ്ഞുകൊണ്ട്, യുവതാരം അഭിഷേക് ശർമ്മയ പാകിസ്ഥാൻ ബോളർമാരെ ആക്രമിക്കാൻ ശ്രീകാന്ത് പിന്തുണച്ചു.

ഇന്ത്യയുടെ ആദ്യ മത്സരം ഏകപക്ഷീയമായിരുന്നു. യുഎഇ 57 റൺസിന് പുറത്തായി, അലിഷൻ ഷറഫു (22), ക്യാപ്റ്റൻ മുഹമ്മദ് വസീം (19) എന്നിവർ മാത്രമാണ് ചെറുത്തുനിൽപ്പ് നടത്തിയത്. മറുപടിയായി അഭിഷേക് ശർമ്മയും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ബോളർമാരെ അനായാസം നേരിട്ടു. ചേസ് പൂർത്തിയാക്കാൻ ഇന്ത്യയ്ക്ക് 4.3 ഓവറുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. അതേസമയം രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ