Asia Cup 2025: പാകിസ്ഥാൻ ടീമിനെതിരെ ഒത്തുകളി ആരോപണവുമായി മുൻ താരം

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനെതിരേ ഗുരുതര ആരോപണവുമായി പാക് മുന്‍ താരം റഷീദ് ലത്തീഫ്. ഈ മല്‍സരത്തില്‍ പാകിസ്ഥാൻ ഒത്തുകളിച്ചതായും മനപ്പൂര്‍വ്വം മോശമായി കളിച്ചതായും അദ്ദേഹം ആരോപിച്ചു.

‘ഇന്ത്യക്കെതിരേ പാകിസ്ഥാൻ വളരെ നനന്നായിട്ടാണ് ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. പെട്ടെന്നു അതെങ്ങനെ മോശമായി മാറി? അഗ്രസീവായി കളിക്കാന്‍ പാക് താരങ്ങള്‍ ശ്രമിച്ചതു പോലുമില്ല. അവര്‍ കീഴടങ്ങിയതു പോലെയാണ് പെരുമാറിയത്. മധ്യ ഓവറുകളില്‍ എന്തുകൊണ്ടാണ് പാക് ടീം ആക്രമിക്കാന്‍ ശ്രമിക്കാതിരുന്നത്? എനിക്കറിയില്ല.

‘സാഹിബ്‌സദ ഫര്‍ഹാനും ഹുസൈന്‍ തലത്തും 17 ബോളില്‍ 17 റണ്‍സിന്റെ കൂട്ടുകട്ടാണുണ്ടാക്കിയത്. ഫര്‍ഹാന്‍ ആറു ബോളില്‍ അഞ്ചു റണ്‍സെടുത്തു. തലത്ത് 11 ബോളില്‍ 10 റണ്‍സും സ്‌കോര്‍ ചെയ്തു. ആ സമയത്തു പാകിസ്ഥാൻ കളിയില്‍ നിയന്ത്രണം നേടിക്കഴിഞ്ഞിരുന്നു. ഔട്ടായാലും കുഴപ്പമില്ല, ആ സമയത്തു നിങ്ങള്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കേണ്ടിയിരുന്നു.

പിന്നീട് മുഹമ്മദ് നവാസ് ക്രീസിലെത്തി. അവനും വളരെ സ്ലോയായിട്ടാണ് ബാറ്റ് ചെയ്തത്. സ്‌കോറിം​ഗ് റേറ്റുയര്‍ത്താനുള്ള ഒരു ശ്രമവും നവാസിന്റെ ഭാഗത്തു നിന്നുണ്ടായില്ല. അതുകൊണ്ടു തന്നെയാണ് പാക് ടീമിന്റൈ ബാറ്റിം​ഗിനെയോ, ബോളിം​ഗിനെയോ എനിക്കു വിശ്വാസമില്ലാത്തത്’-എന്നായിരുന്നു റഷീദ് തുറന്നടിച്ചത്.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം