അർജുൻ ടെൻഡുൽക്കർ ട്രെന്റ് ബോൾട്ടിനെയും ദീപക് ചാഹറിനെയും പോലെ തന്നെ, ശ്രദ്ധിച്ചാൽ ആ കാര്യം മനസ്സിലാകും; അർജുൻ പുകഴ്ത്തി സൈമൺ ഡൂൾ

അർജുൻ ടെണ്ടുൽക്കർ ഡെത്ത് ഓവറിൽ പന്തെറിയാൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം സൈമൺ ഡൂൾ പറയുന്നു. തന്റെ കന്നി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസൺ കളിക്കുന്ന അർജുൻ ഇതുവരെ ടൂർണമെന്റിൽ നാല് മത്സരങ്ങൾ കളിക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആർ) അരങ്ങേറ്റം കുറിച്ച താരത്തിന് ആ മത്സരത്തിൽ കാര്യമായ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. എന്നാൽ തൊട്ടടുത്ത കളിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (എസ്ആർഎച്ച്) അവസാന ഓവറിൽ 20 റൺസ് പ്രതിരോധിക്കേണ്ട ഉത്തരവാദിത്വം താരം നന്നായി ചെയ്തു. ലീഗിലെ തന്റെ കന്നി വിക്കറ്റ് സ്വന്തമാക്കി. എന്നാൽ പഞ്ചാബ് കിങ്‌സിനെതിരെ നാലോവറിൽ 48 റൺസ് വഴങ്ങി. ഈ സീസണിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന താരവുമായി മാറി. എന്നാൽ കഴിഞ്ഞ കളിയിൽ ഗുജറാത്തിനെതിരെ 2 ഓവർ മാത്രമെറിഞ്ഞ താരം 1 വിക്കറ്റ് വീഴ്ത്തിയിരുന്നു.

സൈമൺ ഡൂൾ പറയുന്നത് ഇങ്ങനെ “നിങ്ങൾക്ക് അർജുനെ വേണമെങ്കിൽ ഒരു മോശം കളിയുടെ പേരിൽ പുറത്താക്കാം. പക്ഷെ രോഹിത് അവനെ പിന്തുണച്ചു. അവസാന ഓവറുകൾ എറിയുന്നതിനേക്കാൾ പവർ പ്ലേ ഓവറുകളാണ് അവന് കൂടുതൽ നല്ലത്. അത് മനസിലാക്കിയ രോഹിത് ബുദ്ധിപരമായ തീരുമാനമാണ് എടുത്തത്.”

പവർപ്ലേയിൽ രണ്ടോ മൂന്നോ ഓവർ എറിയുന്ന ട്രെന്റ് ബോൾട്ടിന്റെയും ദീപക് ചാഹറിന്റെയും കഴിവുകൾക്ക് സമാനമാണ് അർജുന്റെ കഴിവുകളെന്നും ഡൂൾ പറഞ്ഞു. ഇരുപത്തിമൂന്നുകാരന്റെ പരിചയക്കുറവാണ് ഡെത്ത് ഓവറുകളിൽ പന്തെറിയാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നതെന്നും അദ്ദേഹം കണക്കുകൂട്ടി.

“അദ്ദേഹം ട്രെന്റ് ബോൾട്ടിനെയും ദീപക് ചാഹറിനേയും പോലെയാണെന്ന് ഞാൻ കരുതുന്നു, രണ്ട് മൂന്ന് ഓവറുകൾ തുടക്കം തന്നെ എറിയുന്നതാണ് അവന് നല്ലത് . രോഹിത് സാഹചര്യം അനുസരിച്ച് പ്രവർത്തിച്ചു .” ഡൂൾ പറഞ്ഞ് നിർത്തി.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”