എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

പഞ്ചാബ് കിംഗ്സ്- ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ആദ്യ സീസൺ മുതൽ കളിക്കുന്ന ടീം ആയിരുന്നിട്ടും കിരീട ഭാഗ്യം ടീമിന് ഇതുവരെ ഉണ്ടായിട്ടില്ല. പലപ്പോഴും ലേല ഹോളിൽ എടുക്കുന്ന മോശം തീരുമാനങ്ങളാണ് ടീമിനെ ചതിച്ചത്. എന്തായാലും പുതിയ പരിശീലകനും മുൻ ലോകകപ്പ് ജേതാവുമായ റിക്കി പോണ്ടിംഗ് പരിശീലകനായി വരുമ്പോൾ തങ്ങളുടെ കഥ ഒന്ന് മാറ്റി എഴുതാൻ ടീം ആഗ്രഹിക്കുന്നു.

മെഗാ ലേലം ഇന്ന് സൗദിയിൽ നടക്കുമ്പോൾ ഏറ്റവും അധികം പണവുമായി എത്തിയ പഞ്ചാബ് ചില മികച്ച വിളികൾ നടത്തിയിരിക്കുന്നു. ശ്രേയസ് അയ്യരെ, കഴിഞ്ഞ തവണ കൊൽക്കത്തയെ കിരീടത്തിൽ എത്തിച്ച താരത്തെ 26.75 കോടി രൂപക്ക് ടീമിലെത്തിച്ച ടീം ഒരു നായകനെയും ഒരു മികച്ച ബാറ്ററെയും സ്വന്തമാക്കി. പിന്നെ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ എറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനെ ടീം 18 കോടി രൂപക്ക് പഞ്ചാബ് പാളയത്തിൽ എത്തിച്ചു.

മികച്ച വിക്കറ്റ് വേട്ടക്കാരനും തങ്ങളുടെ കഴിഞ്ഞ നാളുകളിലെ വിജയത്തിൽ പങ്ക് വഹിച്ച അർശ്ദീപിനെ 18 കോടി രൂപക്ക് ടീം ആർട്ടിഎം ഉപയോഗിച്ചു. ഇത് കൂടാതെ മികച്ച ഓൾ റൗണ്ടർമാരായ ഓസ്ട്രേലിയുടെ സ്റ്റോയിനസ്, മാക്സ്വെൽ എന്നിവരെയും ടീം യഥാക്രമം 11 കോടി, 4.20 കോടി എന്നിവരെ വിളിച്ചെടുത്ത വഴി ഓൾ റൗണ്ടർമാരുടെ വിഭാഗം സെറ്റാക്കി.

പഞ്ചാബ് എന്തായാലും മികവ് കാണിച്ചു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്..

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ