ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ 18 മാസം കഠിനാദ്ധ്വാനം ചെയ്തു; വിജയിച്ചില്ല, പക്ഷേ കൈവന്നത് മറ്റൊരു ചരിത്രനേട്ടം

ഇന്ത്യയുടെ സീനിയര്‍ക്രിക്കറ്റ് ടീമില്‍ കയറിപ്പറ്റാന്‍ ആ കൗമാരക്കാരന്‍ സ്വയം തയ്യാറാകാന്‍ സമയം നിശ്്ചയിച്ചത് ഒന്നര വര്‍ഷമായിരുന്നു. എന്നാല്‍ ഈ കാലയളവ് കഴിഞ്ഞു വന്നപ്പോള്‍ കിട്ടിയത് ചരിത്ര നേട്ടവും. ലോകകപ്പ് നേടിയ ഇന്ത്യന്‍ അണ്ടര്‍ 19 നായകന്‍ യാഷ് ധുള്ളിന്റേതാണ് കഥ. ലോകകപ്പ് കഴിഞ്ഞ് ഇന്നാണ് ധുള്ളും സംഘവും ഇന്ത്യയില്‍ മടങ്ങിയെത്തിയതേയുള്ളൂ.

ഇന്ത്യന്‍ സീനിയര്‍ ടീമെന്ന ലക്ഷ്യം നേടാന്‍ 18 മാസമെന്ന ഒരു കാലയളവ് സ്വയം സൃഷ്ടിച്ചാണ് മുമ്പോട്ട് പോയത്. ഈ ലക്ഷ്യം നേടാന്‍ നന്നായി കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്തു. പക്ഷേ ധുള്ളിനെ തേടി വന്നത് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടമാണ്. അണ്ടര്‍ 19 ലോകകപ്പ് നേടുന്ന ഡല്‍ഹിയില്‍ നിന്നുള്ള മൂന്നാമത്തെ നായകനാണ് ധുള്‍.

വിരാട് കോഹ്ലിയും ഉന്മുക്ത് ചന്ദുമാണ് മറ്റു രണ്ടുപേര്‍. അതിന് ശേഷം ഇവരുടെ കരിയറില്‍ ഉണ്ടായിരിക്കുന്ന ഉയര്‍ച്ച തന്നെയാണ് യാഷില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിരാട് കോഹ്ലിയുടെയും ഉന്മുക്ത് ചന്ദിന്റെയുമൊക്കെ കഥകളാണ് യാഷ് ധുള്ളിനും മുന്നില്‍ ഉണ്ടായിരുന്ന പ്രചോദനം.

14 വര്‍ഷം മുമ്പ് ലോകകപ്പ് നേടുന്നതിന് മുമ്പ് വിരാട് കോഹ്ലി ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റ് കളിച്ചിരുന്നു. എന്നാല്‍ ധുള്‍ ലോകകപ്പ് നേടിയത് റെഡ്‌ബോള്‍ ക്രിക്കറ്റ് പോലും കളിച്ചിട്ടില്ല. എന്നാല്‍ രഞ്ജി കളിക്കാനുള്ള ഡല്‍ഹി ടീമിലേക്ക് യാഷ് ധുള്ളിനെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്താണ് താരത്തിന് ഗുണമായത്.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും