ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ 18 മാസം കഠിനാദ്ധ്വാനം ചെയ്തു; വിജയിച്ചില്ല, പക്ഷേ കൈവന്നത് മറ്റൊരു ചരിത്രനേട്ടം

ഇന്ത്യയുടെ സീനിയര്‍ക്രിക്കറ്റ് ടീമില്‍ കയറിപ്പറ്റാന്‍ ആ കൗമാരക്കാരന്‍ സ്വയം തയ്യാറാകാന്‍ സമയം നിശ്്ചയിച്ചത് ഒന്നര വര്‍ഷമായിരുന്നു. എന്നാല്‍ ഈ കാലയളവ് കഴിഞ്ഞു വന്നപ്പോള്‍ കിട്ടിയത് ചരിത്ര നേട്ടവും. ലോകകപ്പ് നേടിയ ഇന്ത്യന്‍ അണ്ടര്‍ 19 നായകന്‍ യാഷ് ധുള്ളിന്റേതാണ് കഥ. ലോകകപ്പ് കഴിഞ്ഞ് ഇന്നാണ് ധുള്ളും സംഘവും ഇന്ത്യയില്‍ മടങ്ങിയെത്തിയതേയുള്ളൂ.

ഇന്ത്യന്‍ സീനിയര്‍ ടീമെന്ന ലക്ഷ്യം നേടാന്‍ 18 മാസമെന്ന ഒരു കാലയളവ് സ്വയം സൃഷ്ടിച്ചാണ് മുമ്പോട്ട് പോയത്. ഈ ലക്ഷ്യം നേടാന്‍ നന്നായി കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്തു. പക്ഷേ ധുള്ളിനെ തേടി വന്നത് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടമാണ്. അണ്ടര്‍ 19 ലോകകപ്പ് നേടുന്ന ഡല്‍ഹിയില്‍ നിന്നുള്ള മൂന്നാമത്തെ നായകനാണ് ധുള്‍.

വിരാട് കോഹ്ലിയും ഉന്മുക്ത് ചന്ദുമാണ് മറ്റു രണ്ടുപേര്‍. അതിന് ശേഷം ഇവരുടെ കരിയറില്‍ ഉണ്ടായിരിക്കുന്ന ഉയര്‍ച്ച തന്നെയാണ് യാഷില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിരാട് കോഹ്ലിയുടെയും ഉന്മുക്ത് ചന്ദിന്റെയുമൊക്കെ കഥകളാണ് യാഷ് ധുള്ളിനും മുന്നില്‍ ഉണ്ടായിരുന്ന പ്രചോദനം.

14 വര്‍ഷം മുമ്പ് ലോകകപ്പ് നേടുന്നതിന് മുമ്പ് വിരാട് കോഹ്ലി ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റ് കളിച്ചിരുന്നു. എന്നാല്‍ ധുള്‍ ലോകകപ്പ് നേടിയത് റെഡ്‌ബോള്‍ ക്രിക്കറ്റ് പോലും കളിച്ചിട്ടില്ല. എന്നാല്‍ രഞ്ജി കളിക്കാനുള്ള ഡല്‍ഹി ടീമിലേക്ക് യാഷ് ധുള്ളിനെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്താണ് താരത്തിന് ഗുണമായത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക