സൂര്യന്‍ കത്തുന്ന ചുരു, ഇഷ്ടഭക്ഷണം പോലും കഴിക്കാനാവാതെ ജനങ്ങള്‍

ഥാര്‍ മരുഭൂമിയുടെ പ്രവേശന കവാടം എന്ന് വിശേഷിപ്പിക്കുന്ന രാജസ്ഥാനിലെ ചുരു ചുട്ടുപൊള്ളുകയാണ്. ഉഷ്ണക്കാറ്റിന്റെ തീവ്രത കൂടിയപ്പോള്‍ ഇഷ്ടഭക്ഷണം പോലും കഴിക്കാനാവാത്ത ദുരിതം. ജീവജാലങ്ങള്‍ ചത്ത് പോകുന്നു. പച്ചപ്പ് കാണാന്‍ പോലും ഇല്ല. ചൂടുകാലത്തെ രോഗ ദുരിതങ്ങള്‍ വേറെ.

രാജസ്ഥാനില്‍ പൊതുവെ വരണ്ട കാലാവസ്ഥയാണെങ്കിലും ഇത്തവണ റെക്കോഡ് ചൂടാണ്. 50 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ലോകത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ സ്ഥലമാണ് ചുരു. കഴിഞ്ഞ തിങ്കളാഴ്ച താപനില 50.3 ഉം ശനിയാഴ്ചയിലേത് 50. 8 ഉം ആണ്. മെയ് 30ന് മാസത്തില്‍ 47.3 ഉം മെയ് 31ന് 48.5ഉം ജൂണ്‍ 1ന് 50.8 ഉം ജൂണ്‍ മൂന്നിന് 50.3 ഉം ജൂണ്‍ നാലിന് 48 ഉം ജൂണ്‍ അഞ്ചിന് 47. 3 ആയിരുന്നു ചുരുവിലെ താപനില. സാധാരണ ചൂടിനെക്കാള്‍ ഒമ്പത് ഡിഗ്രി സെല്‍ഷ്യസ് ആണ് അധികം രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില ഇപ്പോള്‍ ചുരുവിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പാകിസ്ഥാനിലെ ജെക്കബാബാദാണ് ലോകത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥലമായി ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.

ചൂടു മൂലമുണ്ടാകുന്ന അസുഖങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം. കാലാവസ്ഥക്ക് അനുയോജ്യമല്ലാത്ത രീതിയിലുള്ള ഭക്ഷണം കഴിക്കുന്നതു മൂലമുണ്ടാകുന്ന രോഗങ്ങള്‍, ഛര്‍ദി, തൊലിപ്പുറത്തുളള രോഗങ്ങള്‍ തുടങ്ങിയവയാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ചുരുവിലെ ജനങ്ങള്‍ക്ക് ചൂട് പരിചിതമാണ്. അതുകൊണ്ട് തന്നെ അവരുടെ ഭക്ഷണക്രമം എങ്ങിനെ വേണമെന്ന് അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോഗാ റാം പറയുന്നത്. വെള്ളം ധാരാളം കുടിക്കുന്നതിനോടൊപ്പം ദ്രവ രൂപത്തിലുള്ള ഭക്ഷണങ്ങള്‍ വേണം ഈ സമയത്ത് കഴിക്കേണ്ടതെന്ന് ഡോക്ടര്‍ പറയുന്നു. എണ്ണമയമുള്ളതും കട്ടിയുള്ളതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കണമെന്നും ഡോക്ടര്‍ ഓര്‍മ്മപ്പെടുത്തുന്നു.

വലിയ ടാങ്കറുകളില്‍ ജലം എത്തിച്ച് അന്തരീക്ഷത്തിലേക്ക് ചീറ്റിച്ച് താപം കുറയ്ക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ആശുപത്രികളിലും വീടുകളിലും കൂടുതല്‍ വെള്ളമെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പക്ഷികള്‍ക്ക് വെള്ളം ചെറിയ പാത്രങ്ങളില്‍ കരുതണമെന്നും ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നുണ്ട് സര്‍ക്കാര്‍.

കര്‍ഷകര്‍, തുറസ്ഥായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ അവരുടെ ജോലി സമയത്തില്‍ മാറ്റം വരുത്തി. പുലര്‍ച്ചെ മൂന്നര മുതല്‍ പലരും ജോലി തുടങ്ങും. ഏഴ് മണി വരെ ജോലി ചെയ്യും. രാത്രിയിലാണ് പിന്നീടുള്ള ജോലി.

Latest Stories

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി

മലപ്പുറത്ത് എല്‍പിജി പമ്പില്‍ 2,000 രൂപ വരെ ഈടാക്കി അനധികൃത ഗ്യാസ് വില്‍പ്പന; പൊലീസ് ഇടപെട്ട് വില്‍പ്പന അവസാനിപ്പിച്ചു

ശബരിമല യുവതീ പ്രവേശനം: വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും; ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്‌: വി. എന്‍. വാസവന്‍