യുഎഇയിലെ മൂന്നു എമിറേറ്റുകളില്‍ കാര്‍ ഫ്രീ ഡേ അടുത്ത മാസം

യുഎഇയിലെ മൂന്നു എമിറേറ്റുകളില്‍ കാര്‍ ഫ്രീ ഡേ അടുത്ത മാസം ആചരിക്കും. ദുബായ്, അജ്മാന്‍, റാസല്‍ഖൈമ എന്നീ മൂന്നു എമിറേറ്റുകളിലാണ് ഫെബ്രുവരി നാലിനു കാര്‍ ഫ്രീ ഡേ ആചരിക്കുന്നത്. ഇതിനു ദുബായ് മുനിസിപ്പാലിറ്റി നേതൃത്വം വഹിക്കും. പരിപാടിയില്‍ അല്‍ ഐന്‍, അജ്മാന്‍, റാസല്‍ഖൈമ എന്നീ മുനിസിപ്പാലിറ്റികളും സഹകരിക്കും.

ദിനം പ്രതി യുഎഇയിലെ ഗതാഗകുരുക്ക് വര്‍ധിക്കുകയാണ്. അതു കൊണ്ട് ജനങ്ങളെ ഒരു ദിവസമെങ്കിലും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസ്സര്‍ ലൂത്ത അറിയിച്ചു. ഈ ദിവസം ജനങ്ങള്‍ സ്വന്തം കാറുകള്‍ നിരത്തിലറിക്കാതെ സഹകരിക്കണം. ഇതിലൂടെ പരിസ്ഥതി സംരക്ഷണം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം പദ്ധതി 2010 ലാണ് ദുബായില്‍ ആദ്യമായി സംഘടിപ്പിച്ചത്. പദ്ധതിയില്‍ ഓരോ വര്‍ഷം കഴിയുമ്പോഴും ജനപങ്കാളിത്തം വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കാര്‍ ഫ്രീ ഡേയില്‍ 174 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തടഞ്ഞിരുന്നു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്