കുവൈറ്റില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുന്നു

കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്താനൊരുങ്ങി കുവൈറ്റ്. ജൂണ്‍ 30 ചൊവ്വാഴ്ച മുതല്‍ കര്‍ഫ്യൂ സമയം രാത്രി എട്ടുമണി മുതല്‍ രാവിലെ അഞ്ചുമണിവരെയാക്കും. നിലവിലിത് വൈകിട്ട് ഏഴുമണി മുതല്‍ രാവിലെ അഞ്ചുമണി വരെയാണ്.

അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് രാജ്യം ശ്രമിക്കുന്നത്. ഇതിലെ രണ്ടാംഘട്ടമാണ് ജൂണ്‍ 30 മുതല്‍ ആരംഭിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ 30 ശതമാനം ജീവനക്കാരുമായി സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. റൊട്ടേഷന്‍ അടിസ്ഥാനത്തിലാവും ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ നിര്‍ദേശം നല്‍കുക. അവന്യൂസ്, മറീന, സൂഖ് ശര്‍ഖ് തുടങ്ങിയ മാളുകള്‍ 30 ശതമാനം ശേഷിയില്‍ തുറന്നു പ്രവര്‍ത്തിക്കും.

അതേസമയം, ജലീബ് അല്‍ ശുയൂഖ്, മഹബൂല, ഫര്‍വാനിയ എന്നിവിടങ്ങളിലെ ഐസൊലേഷന്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ തുടരും. വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തിന്റേതാണ് ഈ തീരുമാനങ്ങള്‍.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്