ഇരുഹറമുകളിലും പ്രവേശിക്കാന്‍ കുട്ടികളുടെ പ്രായപരിധി നിശ്ചയിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം

അഞ്ചു വയസിന് മുകളിലുള്ള കുട്ടികളെ മാത്രമേ ഇരുഹറം പള്ളികളില്‍ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് ഹജ്ജ്-ഉംറ മന്ത്രാലയം. ഉംറ ആവശ്യങ്ങള്‍ക്കും സന്ദര്‍ശനത്തിനുമായി ഇരുഹറമുകളില്‍ എത്തുന്നവരുടെ പ്രവേശനത്തിന് പ്രത്യേക പ്രായപരിധി ഇല്ലെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ കുട്ടികളുടെ പ്രായപരിധിയെ കുറിച്ച് അവ്യക്തത നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുഹറം പള്ളികളില്‍ പ്രവേശിക്കുന്നതിനുള്ള കുട്ടികളുടെ പ്രായപരിധിയെ കുറിച്ച് മന്ത്രാലയം വിശദീകരണം നല്‍കിയത്.

ആരോഗ്യ – സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍ നിര്‍ത്തിയാണ് അഞ്ചു വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കുട്ടികള്‍ വാക്‌സിന്‍ എടുക്കുകയും തവക്കല്‍ന ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിലനിര്‍ത്തുകയും ചെയ്യണം. എന്നാല്‍ മാത്രമേ അനുമതി ലഭിക്കൂ എന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി