ഒമാനില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് നിയമം പരിഷ്‌കരിച്ചു; കാലവധി രണ്ട് വര്‍ഷമായി കുറച്ചു

ഒമാനില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് നിയമത്തില്‍ പരിഷ്‌കരണം. വിദേശികള്‍ ലൈസന്‍സ് രണ്ടു വര്‍ഷം കൂടുമ്പോള്‍ ലൈസന്‍സ് പുതുക്കണമെന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.

മുന്‍പ് പത്ത് വര്‍ഷമായിരുന്നു ലൈസന്‍സിന്റെ കാലാവധി. നിലവില്‍ ലൈസന്‍സ് ഉള്ള വിദേശികള്‍ക്ക് പത്ത് വര്‍ഷക്കാലാവധി തീരുന്നത് വരെ ഉപയോഗിക്കാം. നിയമം ലംഘിച്ചാല്‍ ബ്ലാക്ക് മാര്‍ക്ക് വീഴും. നിശ്ചിത എണ്ണത്തിലധികം ബ്ലാക്ക് മാര്‍ക്ക് വീണാല്‍ ലൈസന്‍സ് പുതുക്കി ലഭിക്കുന്നതിന് കാലതാമസം വരും.

സ്വദേശികള്‍ക്ക് 12 മാസം കാലാവധിയിയുള്ള താത്കാലിക ലൈസന്‍സായിരിക്കും ലഭിക്കുക. ഈ കാലയളവിനുള്ളില്‍ 10ല്‍ കൂടുതല്‍ ബ്ലാക്ക് പോയിന്റുകള്‍ വീണാല്‍ വീണ്ടും പരിശീലനം നേടി ലൈസന്‍സ് എടുക്കേണ്ടി വരും. ആറില്‍ താഴെ ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തിയാല്‍ മാത്രം പത്ത് വര്‍ഷത്തെ കാലാവധിയില്‍ ലൈസന്‍സ് അനുവദിക്കും.

രാജ്യത്ത് സ്വദേശികള്‍ക്ക് മാത്രമാണ് ടാക്‌സി സര്‍വീസ് നടത്താന്‍ അനുമതിയുള്ളത്. ഇനി സ്ത്രീകളും ഈ രംഗത്തും കടന്നു വരാന്‍ സാധ്യതയുണ്ട്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്