സൗദി രാജകുമാരനായി വേഷം കെട്ടി 30 വര്‍ഷം തട്ടിപ്പ്; 48കാരന് 18 വര്‍ഷം തടവ് ശിക്ഷ

സൗദി രാജകുമാരന്റെ വേഷത്തില്‍ മുപ്പത് വര്‍ഷത്തോളം ഫ്‌ളോറിഡയില്‍ തട്ടിപ്പ് നടത്തി താമസിച്ച 48കാരന് 18 വര്‍ഷം ജയില്‍ ശിക്ഷ. ആഢംബര ജീവിതം നയിക്കുകയായിരുന്ന ആന്റണി ഗിഗ്നക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്. ഖാലിദ് ബിന്‍ അല്‍ സഊദ് എന്ന പേരില്‍ മിയാമിയില്‍ ഫിഷര്‍ ദ്വീപിലായിരുന്നു ഇയാളുടെ താമസം.

നയതന്ത്ര സംരക്ഷണം ലഭിക്കുന്ന നമ്പര്‍ പ്ലേറ്റുള്ള ആത്യഢംബര കാറായിരുന്നു യാത്രക്കായി ഇയാള്‍ ഉപയോഗിച്ചിരുന്നത്. മാത്രമല്ല വ്യാജ നയതന്ത്ര രേഖകളും മറ്റും കൈവശമുണ്ടായിരുന്നു. എണ്‍പത് ലക്ഷം ഡോളറിന്റെ നിക്ഷേപ തട്ടിപ്പാണ് ഇയാള്‍ വ്യാജ പേരില്‍ നടത്തിയത്.24 മണിക്കൂറും അംഗരക്ഷകരുടെ സംരക്ഷണവുമുണ്ടായിരുന്ന ആന്റണിയെ സുല്‍ത്താന്‍ എന്നായിരുന്നു നിക്ഷേപകര്‍ വിളിച്ചിരുന്നത്.

ആന്റണി ഗിഗ്‌നക്ക് കൊളംബിയയിലാണ് ജനിച്ചത്. ഏഴാം വയസിലാണ് അമേരിക്കയിലെ മിഷിഗണിലുള്ള ഒരു കുടുംബം ആന്റണിയെ ദത്തെടുത്തു. 17-ാം വയസിലാണ് ആള്‍മാറാട്ടം നടത്തി തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിസിനിസ് ഉണ്ടെന്ന് പറഞ്ഞായിരുന്നു ഇയാള്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്.

Latest Stories

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ