ലോകരാജ്യങ്ങൾ നേരിടുന്നത് കടുത്ത സാമ്പത്തിക മാന്ദ്യം, സാമ്പത്തിക വളര്‍ച്ച 5.2 ശതമാനം കുറയും; ലോകത്തെ ദരിദ്രരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുമെന്ന് ലോക ബാങ്ക്

ലോക രാജ്യങ്ങൾ നേരിടുന്നത് കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് ലോക ബാങ്ക്. ലോകത്തെ 183 സമ്പദ് വ്യവ്യസ്ഥകളില്‍ 90 ശതമാനം രാജ്യങ്ങളും സാാമ്പത്തിക മാന്ദ്യം നേരിടുകയാണ്. 1870- നു ശേഷം ഏറ്റവും കൂടുതല്‍ രാജ്യങ്ങളെ ബാധിക്കുന്ന സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് ലോകം ഇപ്പോൾ കടന്നു പോകുന്നതെന്ന് ലോക ബാങ്ക് പറഞ്ഞു. 1930- കളില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യം പോലും ഇത്രയും ലോക രാജ്യങ്ങളെ ബാധിച്ചിട്ടില്ലെന്ന് ലോക ബാങ്ക് ചൂണ്ടിക്കാട്ടി.

ഇത്രയും വ്യാപകമായ രീതിയില്‍ സമ്പദ് വ്യവസ്ഥകള്‍ മാന്ദ്യത്തെ നേരിടുന്നത് ആധുനിക കാല ചരിത്രത്തില്‍ ആദ്യമായാണ്. ഇത് വ്യാപകമായ തോതില്‍ ദാരിദ്ര്യം വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം വൈകാതെ ലോക്ഡൗണ്‍ മുഴുവനായി പിന്‍വലിക്കപ്പെട്ടില്ലെങ്കില്‍ അടുത്ത വര്‍ഷവും സ്ഥിതിഗതിയില്‍ മാറ്റമുണ്ടാകില്ലെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്ലോബല്‍ എക്കോണമിക് പ്രോസ്‌പെക്ടിന്റെ അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് കോറണ ലോക സമ്പദ് വ്യവസ്ഥയില്‍ ഏല്‍പ്പിച്ച ആഘാതത്തിന്റെ വിശദാംശങ്ങള്‍ ഉള്ളത്.

ലോകത്തെ സാമ്പത്തിക വളര്‍ച്ച് 5.2 ശതമാനം കുറയും. രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായി ലോകത്തെ ദരിദ്രുരുടെ എണ്ണം വര്‍ദ്ധിക്കുമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വികസിത സമ്പദ് വ്യവസ്ഥകളിലെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം കുറയും. ഓരോ വ്യക്തിയുടെയും സാമ്പത്തിക നിലയില്‍ 3.6 ശതമാനത്തിന്റെ കുറവുണ്ടാകും. ഇത് ദശലക്ഷകണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. 150 വര്‍ഷത്തിനിടയില്‍ തീവ്രതയുടെ അടിസ്ഥാനത്തില്‍ ലോകം കണ്ട നാലാമത്തെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോഴത്തേത്.
ലോക ബാങ്കിന്റെ കണക്ക് അനുസരിച്ച് 1870 ശേഷം ലോകത്ത് 14 സാമ്പത്തിക മാന്ദ്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതില്‍ ഇതുവരെയുള്ള കണക്കനുസരിച്ചാണ് ഏറ്റവും തീവ്രതയുള്ള നാലമത്തെ മാന്ദ്യമായി ഇതിനെ കണക്കാക്കുന്നത്.  ഈ വര്‍ഷം പകുതിയോടെ ലോക്ഡൗണില്‍ ഇളവ് വന്നാല്‍ സാമ്പത്തിക വളര്‍ച്ച 4.2 ശതമാനമായി 2021 ഓടെ വര്‍ദ്ധിക്കും. എന്നാല്‍ മഹാമാരിയുടെ സാന്നിദ്ധ്യം ഇനിയും കൂടുതല്‍ കാലത്തേക്ക് തുടര്‍ന്നാല്‍ അടുത്ത വര്‍ഷത്തെ വളര്‍ച്ചാനിരക്ക് ഒരു ശതമാനം മാത്രമായിരിക്കും.
ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി ആരോഗ്യമേഖലയിലെ വെല്ലുവിളികളെ നേരിടുകയാണെന്ന് ലോകബാങ്ക് വ്യക്തമാക്കി. സാമ്പത്തിക അതിജീവിനത്തിന് ലോക രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കേണമെന്നും ഇതിലൂടെ മാത്രമെ ഇപ്പോഴത്തെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുകയുള്ളുവെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ മാസം പുറത്തിറിക്കിയ ഒരു റിപ്പോര്‍ട്ടില്‍ മഹാമാരി മൂലം ഈ വര്‍ഷം ആറ് കോടി ജനങ്ങല്‍ ദാരിദ്ര്യത്തിലേക്ക് തളളിയിടപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു. ലോകത്തെ മിക്ക രാജ്യങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പരിമിതമായ തോതില്‍ ആരംഭിച്ചെങ്കിലും ഇപ്പോഴും പല രാജ്യങ്ങളിലും രോഗ നിരക്ക് വര്‍ദ്ധിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധക്കുകയാണ്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി