ലോകരാജ്യങ്ങൾ നേരിടുന്നത് കടുത്ത സാമ്പത്തിക മാന്ദ്യം, സാമ്പത്തിക വളര്‍ച്ച 5.2 ശതമാനം കുറയും; ലോകത്തെ ദരിദ്രരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുമെന്ന് ലോക ബാങ്ക്

ലോക രാജ്യങ്ങൾ നേരിടുന്നത് കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് ലോക ബാങ്ക്. ലോകത്തെ 183 സമ്പദ് വ്യവ്യസ്ഥകളില്‍ 90 ശതമാനം രാജ്യങ്ങളും സാാമ്പത്തിക മാന്ദ്യം നേരിടുകയാണ്. 1870- നു ശേഷം ഏറ്റവും കൂടുതല്‍ രാജ്യങ്ങളെ ബാധിക്കുന്ന സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് ലോകം ഇപ്പോൾ കടന്നു പോകുന്നതെന്ന് ലോക ബാങ്ക് പറഞ്ഞു. 1930- കളില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യം പോലും ഇത്രയും ലോക രാജ്യങ്ങളെ ബാധിച്ചിട്ടില്ലെന്ന് ലോക ബാങ്ക് ചൂണ്ടിക്കാട്ടി.

ഇത്രയും വ്യാപകമായ രീതിയില്‍ സമ്പദ് വ്യവസ്ഥകള്‍ മാന്ദ്യത്തെ നേരിടുന്നത് ആധുനിക കാല ചരിത്രത്തില്‍ ആദ്യമായാണ്. ഇത് വ്യാപകമായ തോതില്‍ ദാരിദ്ര്യം വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം വൈകാതെ ലോക്ഡൗണ്‍ മുഴുവനായി പിന്‍വലിക്കപ്പെട്ടില്ലെങ്കില്‍ അടുത്ത വര്‍ഷവും സ്ഥിതിഗതിയില്‍ മാറ്റമുണ്ടാകില്ലെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്ലോബല്‍ എക്കോണമിക് പ്രോസ്‌പെക്ടിന്റെ അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് കോറണ ലോക സമ്പദ് വ്യവസ്ഥയില്‍ ഏല്‍പ്പിച്ച ആഘാതത്തിന്റെ വിശദാംശങ്ങള്‍ ഉള്ളത്.

ലോകത്തെ സാമ്പത്തിക വളര്‍ച്ച് 5.2 ശതമാനം കുറയും. രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായി ലോകത്തെ ദരിദ്രുരുടെ എണ്ണം വര്‍ദ്ധിക്കുമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വികസിത സമ്പദ് വ്യവസ്ഥകളിലെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം കുറയും. ഓരോ വ്യക്തിയുടെയും സാമ്പത്തിക നിലയില്‍ 3.6 ശതമാനത്തിന്റെ കുറവുണ്ടാകും. ഇത് ദശലക്ഷകണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. 150 വര്‍ഷത്തിനിടയില്‍ തീവ്രതയുടെ അടിസ്ഥാനത്തില്‍ ലോകം കണ്ട നാലാമത്തെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോഴത്തേത്.
ലോക ബാങ്കിന്റെ കണക്ക് അനുസരിച്ച് 1870 ശേഷം ലോകത്ത് 14 സാമ്പത്തിക മാന്ദ്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതില്‍ ഇതുവരെയുള്ള കണക്കനുസരിച്ചാണ് ഏറ്റവും തീവ്രതയുള്ള നാലമത്തെ മാന്ദ്യമായി ഇതിനെ കണക്കാക്കുന്നത്.  ഈ വര്‍ഷം പകുതിയോടെ ലോക്ഡൗണില്‍ ഇളവ് വന്നാല്‍ സാമ്പത്തിക വളര്‍ച്ച 4.2 ശതമാനമായി 2021 ഓടെ വര്‍ദ്ധിക്കും. എന്നാല്‍ മഹാമാരിയുടെ സാന്നിദ്ധ്യം ഇനിയും കൂടുതല്‍ കാലത്തേക്ക് തുടര്‍ന്നാല്‍ അടുത്ത വര്‍ഷത്തെ വളര്‍ച്ചാനിരക്ക് ഒരു ശതമാനം മാത്രമായിരിക്കും.
ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി ആരോഗ്യമേഖലയിലെ വെല്ലുവിളികളെ നേരിടുകയാണെന്ന് ലോകബാങ്ക് വ്യക്തമാക്കി. സാമ്പത്തിക അതിജീവിനത്തിന് ലോക രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കേണമെന്നും ഇതിലൂടെ മാത്രമെ ഇപ്പോഴത്തെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുകയുള്ളുവെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ മാസം പുറത്തിറിക്കിയ ഒരു റിപ്പോര്‍ട്ടില്‍ മഹാമാരി മൂലം ഈ വര്‍ഷം ആറ് കോടി ജനങ്ങല്‍ ദാരിദ്ര്യത്തിലേക്ക് തളളിയിടപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു. ലോകത്തെ മിക്ക രാജ്യങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പരിമിതമായ തോതില്‍ ആരംഭിച്ചെങ്കിലും ഇപ്പോഴും പല രാജ്യങ്ങളിലും രോഗ നിരക്ക് വര്‍ദ്ധിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധക്കുകയാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ