"ഞാൻ മരിക്കുമ്പോൾ, ഒരു ഗംഭീര മരണം തന്നെ എനിക്ക് വേണം"; ഗാസ ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസൂന ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

18 മാസത്തോളം ഗാസയിലെ സംഘർഷം റിപ്പോർട്ട് ചെയ്ത യുദ്ധ ഡോക്യുമെന്ററികാരിയായ ഫാത്തിമ ഹസൂന, ഈ ആഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അവരുടെ കുടുംബത്തിലെ പത്ത് അംഗങ്ങൾക്കൊപ്പം കൊല്ലപ്പെട്ടു. വിവാഹത്തിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ്, വടക്കൻ ഗാസയിലെ അവരുടെ വീട്ടിൽ നടന്ന ഇസ്രായേലി വ്യോമാക്രമണത്തിലാണ് 25 കാരിയായ ഹസൂന കൊല്ലപ്പെട്ടത്. ഗർഭിണിയായ സഹോദരി ഉൾപ്പെടെ അവരുടെ കുടുംബത്തിലെ പത്ത് അംഗങ്ങളും കൊല്ലപ്പെട്ടു. എന്നാൽ ഒരു ഹമാസ് അംഗത്തെ ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നു ഇതെന്ന് ഇസ്രായേൽ സൈന്യം ന്യായികരിച്ചു. “ഞാൻ മരിക്കുമ്പോൾ, ഒരു ഗംഭീര മരണം തന്നെ എനിക്ക് വേണം. അടിയന്തിര വാർത്തകളിലോ ഒരു ഗ്രൂപ്പിലോ എന്നെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” ഹസൂന 2024 ഓഗസ്റ്റിൽ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിൽ എഴുതി. “ലോകം കേൾക്കുന്ന ഒരു മരണവും, യുഗങ്ങളോളം നിലനിൽക്കുന്ന ഒരു പ്രഭാവവും, കാലമോ സ്ഥലമോ കുഴിച്ചുമൂടാത്ത അനശ്വര ചിത്രങ്ങളും എനിക്ക് വേണം.” അടുത്ത മാസം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന പുതിയ ഡോക്യുമെന്ററിയുടെ വിഷയമായ ഫോട്ടോ ജേണലിസ്റ്റ് കൂട്ടിച്ചേർത്തു.

ബുധനാഴ്ച നടന്ന ആക്രമണത്തിൽ നിന്ന് ഹസൂനയുടെ മാതാപിതാക്കൾ രക്ഷപ്പെട്ടെങ്കിലും ഇരുവർക്കും ഗുരുതരമായ പരിക്കുകൾ പറ്റിയതായും തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച സിഎൻഎന്നിനോട് പറഞ്ഞു. ഹസൂനയുടെ മരണത്തിൽ പലസ്തീൻ പത്രപ്രവർത്തക സംരക്ഷണ കേന്ദ്രം (പിജെപിസി) ദുഃഖം രേഖപ്പെടുത്തി. ഗാസ നഗരത്തിലെ അൽ-നഫാഖ് സ്ട്രീറ്റിലെ അവരുടെ കുടുംബത്തിന്റെ വീട് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടുവെന്നും അവർ പറഞ്ഞു. ആക്രമണത്തെ മാധ്യമപ്രവർത്തകർക്കെതിരായ “കുറ്റകൃത്യ”മായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും അവർ വിശേഷിപ്പിച്ചു.

“യുദ്ധത്തിന്റെ മനുഷ്യരുടെ മരണത്തിലേക്ക് വെളിച്ചം വീശുന്ന, ഉപരോധത്തിൻ കീഴിലുള്ള ജീവിതം രേഖപ്പെടുത്തുന്ന ഫാത്തിമയുടെ ശക്തമായ ഫോട്ടോകൾ ആഗോളതലത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.” കേന്ദ്രം പറഞ്ഞു. ഇസ്രായേലി ആക്രമണം ആരംഭിച്ചതുമുതൽ ഗാസയിലെ ഹസൂനയുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ഒരു ഡോക്യുമെന്ററി കാൻസിനു സമാന്തരമായി നടക്കുന്ന ഒരു ഫ്രഞ്ച് സ്വതന്ത്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമെന്ന് അവർ കൊല്ലപ്പെടുന്നതിന് ഇരുപത്തിനാല് മണിക്കൂർ മുമ്പ് പ്രഖ്യാപിച്ചിരുന്നു. 2023 ഒക്ടോബർ 7ന് ഇസ്രായേൽ ഗാസയിൽ ബോംബാക്രമണം ആരംഭിച്ചതിനുശേഷം, 51,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. അവരിൽ പകുതിയിലധികം പേരും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ചിൽ ഹമാസുമായുള്ള വെടിനിർത്തൽ തകർന്നതിനുശേഷം, ഇസ്രായേൽ അതിന്റെ മാരകമായ വ്യോമാക്രമണങ്ങൾ വീണ്ടും ആരംഭിച്ചു. വെള്ളിയാഴ്ച നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ