എർദോഗാന്റെ പ്രധാന എതിരാളിയായ എക്രെം ഇമാമോഗ്ലുവിനെ നിരവധി കുറ്റങ്ങൾ ചുമത്തി കസ്റ്റഡിയിലെടുത്ത് തുർക്കി

അഴിമതി, തീവ്രവാദ ഗ്രൂപ്പിനെ സഹായിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രസിഡന്റ് റജബ് ത്വയിബ്ബ്‌ എർദോഗാന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായ എക്രെം ഇമാമോഗ്ലുവിനെ ബുധനാഴ്ച തുർക്കി അധികൃതർ കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിപക്ഷ പാർട്ടിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി ഇതിനെ “നമ്മുടെ അടുത്ത പ്രസിഡന്റിനെതിരായ അട്ടിമറി ശ്രമം” എന്ന് വിശേഷിപ്പിച്ചു. റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) അംഗമായ ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലു രണ്ട് വ്യത്യസ്ത അന്വേഷണങ്ങൾ നേരിടുന്നു. അതിൽ ഒന്ന് ഒരു തീവ്രവാദ സംഘടനയെ നയിച്ചു എന്നതും മറ്റൊന്ന് കൈക്കൂലി, ടെൻഡർ തട്ടിപ്പ് എന്നീ കുറ്റങ്ങളും ഉൾപ്പെടുന്നു.

രണ്ട് പതിറ്റാണ്ടിലേറെയായി തുർക്കിയെ നയിക്കുന്ന ഉർദോഗന് എതിരെ ഇമാമോഗ്ലുവിന്റെ പാർട്ടി ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തെ എതിരാളിയായി പ്രഖ്യാപിക്കാൻ ഒരുങ്ങി. രണ്ടുതവണ മേയറായ അദ്ദേഹം ഭാവിയിലെ ഏത് തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് വ്യാപകമായി കണക്കാക്കപ്പെടുന്ന സാഹചര്യത്തിലാണ് കസ്റ്റഡിയികെടുക്കുന്നത്. തന്റെ എക്സ് അക്കൗണ്ടിൽ പങ്കിട്ട ഒരു വീഡിയോയിൽ, താൻ ഒരിക്കലും തളരില്ലെന്നും സമ്മർദ്ദത്തിന് മുന്നിൽ നേരെ നിൽക്കുമെന്നും ഇമാമോഗ്ലു പറഞ്ഞു.

മുനിസിപ്പാലിറ്റി നൽകിയ ചില ടെൻഡറുകളുമായി ബന്ധപ്പെട്ട ക്രിമിനൽ പ്രവർത്തനങ്ങളിൽ മാധ്യമപ്രവർത്തകരും ബിസിനസുകാരും ഉൾപ്പെടെ ആകെ 100 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഇസ്താംബുൾ പ്രോസിക്യൂട്ടർ ഓഫീസ് നടത്തിയ ആദ്യ അന്വേഷണത്തിൽ പ്രസ്താവനയിൽ പറയുന്നു. തുർക്കിയുടെയും അവരുടെ പാശ്ചാത്യ സഖ്യകക്ഷികളുടെയും ഭീകര സംഘടനയായി കണക്കാക്കപ്പെടുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയെ (പികെകെ) സഹായിച്ചതിന് ഇമാമോഗ്ലുവിനും മറ്റ് ആറ് പേർക്കുമെതിരെ രണ്ടാമത്തെ അന്വേഷണത്തിൽ കുറ്റം ചുമത്തിയതായി അതിൽ പറയുന്നു.

ഇസ്താംബുൾ സർവകലാശാല ഇമാമോഗ്ലുവിന്റെ ബിരുദം റദ്ദാക്കിയതിന് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ് ഉണ്ടായത്. ഇത് ശരിവച്ചാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തിന് വിലക്കേർപ്പെടുത്തും. അടുത്ത വോട്ടെടുപ്പ് 2028 ലാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ എർദോഗാൻ വീണ്ടും മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നേരത്തെ നടക്കണം. ഇസ്താംബുൾ ഗവർണറുടെ ഓഫീസ് നാല് ദിവസത്തേക്ക് നഗരത്തിലെ എല്ലാ യോഗങ്ങളും പ്രതിഷേധങ്ങളും നിരോധിക്കാൻ തീരുമാനിച്ചു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്