അൻവാറുൽ അസീം അനാറിന്റെ കൊലപാതകം സിനിമയെ വെല്ലുന്നത്; കാരണം ബിസിനസ് വൈരാഗ്യം?

ബംഗ്ലാദേശ് എംപി അൻവാറുൽ അസീം അനാറിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതക കാരണം ബിസിനസ് വൈരാഗ്യമാണ് എന്നാണ് സൂചന. കൊലപാതകത്തിൻ്റെ മുഖ്യസൂത്രധാരനും ബംഗ്ലാദേശി വംശജനുമായ അഖ്തറുസ്സമാൻ ഷഹീനും കൊല്ലപ്പെട്ട അസീം അനാറും തമ്മിൽ ബിസിനസ് തർക്കങ്ങളുണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

കൊൽക്കത്തയിൽവെച്ച് കൊല്ലപ്പെട്ട അസീം അനാറിൻ്റെ സുഹൃത്തായിരുന്നു കേസിലെ മുഖ്യപ്രതിയായ അഖ്തറുസ്സമാൻ. ഇരുവരും തമ്മിലുള്ള ബിസിനസ് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെ ഒരു ഗസ്റ്റ് ഹൗസ് വാങ്ങിയതുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്.

ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാറിനെ ഹണി ട്രാപ്പിലൂടെ ഫ്ലാറ്റിലെത്തിച്ച് വാടകകൊലയാളികൾ കൊലപ്പെടുത്തുകയായിരുന്നു. അസീം അൻവാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഒരാളും ബംഗ്ലാദേശിൽ മൂന്നുപേരുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. എന്നാൽ, കേസിലെ മുഖ്യപ്രതിയായ അഖ്തറുസ്സമാൻ ഒളിവിലാണ്. യുഎസ് പൗരനായ ഇയാൾ കൃത്യം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് സ്വദേശമായ ബംഗ്ലാദേശിലേക്കും അവിടെനിന്ന് നേപ്പാളിലേക്കും കടന്നതായാണ് സൂചന.

അതേസമയം, അസീം അനാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി എട്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അസീം അനാറിനെ ഹണിട്രാപ്പിൽ കുരുക്കിയ ഷിലാസി റഹ്‌മാൻ, കൊലയാളിസംഘത്തിൽ ഉൾപ്പെട്ട അമാനുള്ള അമാൻ എന്ന ഷിമുൽ ബുയ്യാൻ, ഫൈസൽ അലി എന്ന സാജി എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കൊലക്കേസുമായി ബന്ധപ്പെട്ട് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനായ ജിഹാദ് ഹാവലാധർ എന്നയാളെ കൊൽക്കത്തെ പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. കശാപ്പുകാരനായ ഇയാളാണ് മൃതദേഹം വെട്ടിമുറിക്കാനും മറ്റും സഹായംനൽകിയത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്