ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

ഭീകരപ്രവര്‍ത്തനങ്ങളെ കൂടാതെ രാജ്യാന്തര തലത്തില്‍ ഭിക്ഷയെടുക്കുന്നതിലും പാകിസ്ഥാന്‍ മുന്നിലെന്ന് റിപ്പോര്‍ട്ടുകള്‍. വിസ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി താമസിക്കുകയും ഭിക്ഷയെടുക്കുകയും ചെയ്ത 5000ലേറെ പാക് പൗരന്‍മാരെ വിവിധ രാജ്യങ്ങള്‍ തിരിച്ചയച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അനധികൃതമായി താമസിക്കുകയും ഭിക്ഷയെടുക്കുകയും ചെയ്തതിന് ഇതുവരെ 5000ലേറെ പൗരന്‍മാരെ മടക്കി അയച്ചതായാണ് കണക്കുകള്‍. 2024ല്‍ മാത്രം 4,850 പാക് പൗരന്‍മാരെ തിരിച്ചയച്ചു. 2025 മെയ് വരെ 552 പേരെ തിരികെ അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സൗദി അറേബ്യ, യുഎഇ, മലേഷ്യ, ഒമാന്‍, ഇറാക്ക്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി ആകെ 5,402 പാക്കിസ്ഥാന്‍ പൗരന്മാരെ തിരിച്ചയച്ചിട്ടുണ്ട്. ഇതോടകം വിഷയം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയം ഗുരുതരമാണെന്നും ഇത് പാക് പൗരന്മാര്‍ക്ക് ഭാവിയില്‍ വിസ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഖവാജ ആസിഫ് വിലയിരുത്തി.

ഏകദേശം 2.2 കോടിയോളം പാക്കിസ്ഥാനികള്‍ ഭിക്ഷയാചിച്ചാണ് കഴിയുന്നതെന്നും ഓരോ വര്‍ഷവും 42 ബില്യന്‍ ഡോളറാണ് ഇവര്‍ ഇത്തരത്തില്‍ നേടുന്നതെന്നും മന്ത്രി വ്യക്തമാക്കി. തീര്‍ത്ഥാടന വിസ നേടി സൗദി, ഇറാന്‍, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലെത്തുന്നവരാണ് മടങ്ങിവരാതെ ഭിക്ഷാടനത്തിലേക്ക് കടക്കുന്നത്.

ഇന്ത്യ-പാക് സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പാകിസ്ഥാന്റെ സാമ്പത്തികാവസ്ഥ തകിടം മറിഞ്ഞിരുന്നു. തൊഴിലില്ലായ്മ അതിരൂക്ഷമാണ് പാകിസ്ഥാനില്‍. ഇതിനുപുറമേ രാജ്യം നേടുന്ന അഴിമതിയും ദാരിദ്ര്യവും പാകിസ്ഥാന്റെ നിലനില്‍പ്പിന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
അതി ദാരിദ്ര്യത്തില്‍ തുടരുന്ന പാകിസ്ഥാനില്‍ ഉപഭോക്താക്കള്‍ എല്‍പിജി പ്ലാസ്റ്റിക് കവറുകളിലാക്കി വീട്ടിലേക്ക് പോകുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ