ലൈംഗിക ചൂഷണത്തെ കുറിച്ചും മനുഷ്യാവകാശത്തെ കുറിച്ചും പഠിപ്പിക്കാന്‍ വിലക്ക്; സ്ത്രീകളെഴുതിയ പുസ്തകങ്ങളും അഫ്ഗാന്‍ സര്‍വ്വകലാശാല പാഠ്യപദ്ധതിയില്‍ നിന്ന് വിലക്കി താലിബാന്‍

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ പുതിയ വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശങ്ങളില്‍ സര്‍വ്വകലാശാല പാഠ്യപദ്ധതികളില്‍ നിന്ന് സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ നിരോധിച്ചു. അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം സ്ത്രീകള്‍ എഴുതിയ 140 പുസ്തകങ്ങളാണ് സര്‍വ്വകലാശാല പാഠ്യപദ്ധതികളില്‍ നിന്ന് നീക്കം ചെയ്തത്. ശരിഅത്ത് നിയമത്തിനെതിരായത് കൊണ്ടാണ് പാഠ്യപദ്ധതിയില്‍ നിന്ന് പുസ്തകങ്ങള്‍ ഒഴിവാക്കിയതെന്നാണ് താലിബാന്‍ വാദം. മനുഷ്യാവകാശത്തെക്കുറിച്ചും ലൈംഗികചൂഷണത്തെക്കുറിച്ചും പഠിപ്പിക്കുന്നതിനും അഫ്ഗാന്‍ സര്‍വ്വകലാശാലയില്‍ വിലക്കുണ്ട്.

ശരിഅത്തിനും താലിബാന്‍ നയങ്ങള്‍ക്കും വിരുദ്ധമെന്ന് കണ്ടെത്തി വിലക്കേര്‍പ്പെടുത്തിയ 680 പുസ്തകങ്ങളില്‍ 140 എണ്ണം സ്ത്രീകള്‍ എഴുതിയതാണ്. ശരിഅത്തിനും ഭരണകൂടത്തിന്റെ നയത്തിനും വിരുദ്ധമെന്ന് കണ്ടെത്തിയതിന് പിന്നാലെ 18 വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍, സര്‍വകലാശാലകളെ അറിയിച്ചിട്ടുണ്ട്. ഇതില്‍ ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്മെന്റ്, ആശയവിനിമയത്തില്‍ സ്ത്രീകളുടെ പങ്ക്, സ്ത്രീകളുടെ സാമൂഹികശാസ്ത്രം തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട ആറ് വിഷയങ്ങളും ഉള്‍പ്പെടുന്നു. മതപണ്ഡിതരുടെയും വിദഗ്ധരുടെയും സമിതിയാണ് തീരുമാനം കൈക്കൊണ്ടതെന്ന് താലിബാന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ സിയാവുര്‍ റഹ്‌മാന്‍ അര്യൂബി പറഞ്ഞു.

നിരോധിച്ച 680 പാഠപുസ്തകങ്ങളില്‍ 310 എണ്ണം ഇറാനിയന്‍ എഴുത്തുകാരോ പ്രസാധകരോ തയ്യാറാക്കിയതാണ്. അഫ്ഗാന്‍ സര്‍വകലാശാലകളെ അഭിസംബോധന ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി അക്കാദമിക് ഡയറക്ടര്‍ സിയാവുര്‍ റഹ്‌മാന്‍ അരിയോബിയുടെ ഔദ്യോഗിക കത്തില്‍ നിരോധിത പുസ്തകങ്ങള്‍ ശരിയത്ത് നിയമങ്ങളുടെ താലിബാന്‍ വ്യാഖ്യാനത്തെ ലംഘിക്കുന്നതായി ‘മത പണ്ഡിതരുടെയും വിദഗ്ധരുടെയും’ ഒരു പാനല്‍ കണ്ടെത്തിയതായാണ് പറഞ്ഞിരിക്കുന്നത്. ‘പ്രത്യയശാസ്ത്രപരവും സാംസ്‌കാരികവും മതപരവും ശാസ്ത്രീയവുമായ’ ഉള്ളടക്കം തിരിച്ചറിഞ്ഞാണ് കൃതികളെ വിലയിരുത്തിയതെന്നും താലിബാന്‍ ഭരണകൂടം പറഞ്ഞു.

മത നിയമങ്ങള്‍ക്ക് വിരുദ്ധമായ 18 സര്‍വകലാശാലാ കോഴ്സുകള്‍ നിരോധിക്കാനും കത്തില്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, കൂടാതെ 201 ‘പ്രശ്‌നകരമായ’ യൂണിവേഴ്സിറ്റി കോഴ്സുകള്‍ കൂടി നിരോധനത്തിന്റെ അവലോകനത്തിലാണ് എന്നും കത്തിലുണ്ട്. 2021 ഓഗസ്റ്റില്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാനിലെ സ്ത്രീകളുടെ ജീവിതത്തില്‍ വലിയ ദുരിതവും പ്രതിസന്ധിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. സദാചാര നിയമങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവയിലൂടെ,വീടിന് പുറത്ത് മുഖം കാണിക്കുന്നതില്‍ നിന്നുവരെ സ്ത്രീകളെ വിലക്കുകയും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തു. നാലുകൊല്ലം മുന്‍പ് അധികാരത്തിലെത്തിയതിന് പിന്നാലെ കൊണ്ടുവന്ന അനവധി വിലക്കുകളില്‍ സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള ഏറ്റവും പുതിയ വിലക്കുകളാണ് പാഠ്യപദ്ധതിയിലെ പുസ്തക നിരോധനം.

അസന്മാര്‍ഗികത തടയാനെന്ന പേരില്‍ പത്ത് പ്രവിശ്യകളിലെങ്കിലും ഈയാഴ്ച മാത്രം ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് സേവനത്തിനും താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ