ഞങ്ങള്‍ മുറിവേറ്റവര്‍; ആരും തിരിഞ്ഞ് നോക്കിയില്ല; തുര്‍ക്കിയില്‍ ജനകീയ പ്രതിഷേധം; ഭൂകമ്പബാധിത മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉര്‍ദുഗാന്‍

തുര്‍ക്കിയിലെ ഭൂകമ്പബാധിത മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് തയ്യിബ് ഉര്‍ദുഗാനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍. 10 ഭൂകമ്പ ബാധിത പ്രവിശ്യകളില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളെ പുതിയ തീരുമാനം വലച്ചിരിക്കുകയാണ്. ഇതിനെതിരെ രാജ്യം ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്.

ഞങ്ങള്‍ക്ക് ആഴത്തില്‍ മുറിവേറ്റു. എന്നാല്‍ ആരും പിന്തുണച്ചില്ല എന്നാണ് ഭൂകമ്പം രൂക്ഷമായി ബാധിച്ച കാരമന്‍മരാസ് നിവാസികള്‍ പറയുന്നത്. പ്രസിഡന്റ് ഭൂകമ്പബാധിത മേഖല സന്ദര്‍ശിക്കുന്നില്ലെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, ഭൂകമ്പം ഉണ്ടായ കാരമന്‍മരാസ് പ്രസിഡന്റ് തയ്യിബ് ഉര്‍ദുഗാന്‍ സന്ദര്‍ശിച്ചു. ചില താമസം ഉണ്ടായിട്ടുണ്ട്. ഇത്ര വലിയ ദുരന്തത്തിന് തയാറെടുക്കുക എന്നത് എളുപ്പമല്ലെന്ന് ഉര്‍ദുഗാന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ഇതുവെറും ഫോട്ടോഷൂട്ട് നാടകമെന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന വാദം.

21,000 ലേറെ പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ഭൂകമ്പത്തില്‍ സര്‍ക്കാര്‍ സഹായം ലഭിച്ചില്ല. മറ്റുരാജ്യങ്ങളുടെ സഹായമാണ് ലഭിക്കുന്നതെന്ന് ചിലര്‍ വിദേശമാധ്യമങ്ങളോട് പറഞ്ഞു. ഇനി വോട്ടും ചോദിച്ച് ഇങ്ങോട്ട് വരേണ്ടതില്ലെന്നാണ് വോട്ടര്‍മാര്‍ പ്രസിഡന്റിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മെയ് 14 ന് നടക്കുന്ന തെരഞ്ഞെടുപ്പാണ് ഉര്‍ദുഗാന്‍ തുടരണോ എന്ന് തീരുമാനിക്കുന്നത്. എന്നാല്‍, ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല.

കഴിഞ്ഞ വര്‍ഷം രാജ്യം അനുഭവിച്ച സാമ്പത്തിക മാന്ദ്യം ഉര്‍ദുഗാന്റെ പ്രീതി കുറച്ചിരുന്നു. ഭൂകമ്പ ബാതിതരായ ഭൂരിഭാഗം ആളുകള്‍ക്കും ഭക്ഷണവും താമസ സൗകര്യവും ലഭിച്ചില്ല. രക്ഷാ പ്രവര്‍ത്തനം വേണ്ടവിധം പുരോഗമിക്കുന്നുമില്ല. ഇതാണ് ജനരോക്ഷം കടുക്കാന്‍ കാരണം.

Latest Stories

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം; ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ, ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

വാൽപ്പാറയിൽ ഏഴ് വയസുകാരൻ മരിച്ചത് കരടിയുടെ ആക്രമണമെന്ന് സ്ഥിരീകരണം

കൂലിയിലെ പാട്ട് കണ്ട് 'ഒറിജിനൽ' മോണിക്ക ബെലൂച്ചി, ഗാനത്തെ കുറിച്ച് താരം പറഞ്ഞത്, വണ്ടറടിച്ച് പൂജ ഹെഗ്ഡെ