റഷ്യയുടെ സെന്‍ട്രല്‍ ബാങ്ക് ഹാക്ക് ചെയ്‌തെന്ന് അനോണിമസ് ; രേഖകള്‍ പുറത്ത് വിടുമെന്ന് ഭീഷണി

റഷ്യ – ഉക്രൈന്‍ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യയത്തില്‍ റഷ്യയുടെ സെന്ട്രല്‍ ബാങ്കായ ബാങ്ക് ഓഫ് റഷ്യ ഹാക്ക് ചെയ്‌തെന്ന അവകാശവാദമുന്നയിച്ച് അന്താരാഷ്ട്ര ഹാക്കര്‍ കൂട്ടായ്മ.

അന്താരാഷ്ട്ര ഹാക്കര്‍ കൂട്ടായ്മയായ അനോണിമസാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. അനോണിമസ് ടിവി എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഓഫ് റഷ്യ ഹാക്ക് ചെയ്‌തെന്നും 48 മണിക്കൂറിനുള്ളില്‍ 35,000ത്തില്‍ അധികം രേഖകള്‍ പുറത്ത് വിടുമെന്നും അനോണിമസ് ട്വിറ്ററില്‍ കുറിച്ചു.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം തുടങ്ങിയപ്പോള്‍ മുതല്‍ വിവിധ അന്താരാഷ്ട്ര ഹാക്കര്‍മാര്‍ റഷ്യന്‍ സര്‍ക്കാരിന്റെയും, സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളുടെയും സൈറ്റുകള്‍ ബാക്ക് ചെയ്തിരുന്നു. അക്കൂട്ടത്തില്‍ പുതിയ ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അധിനിവേശത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ കമ്പനികള്‍ക്ക് ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest Stories

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി