റഷ്യയുടെ സെന്‍ട്രല്‍ ബാങ്ക് ഹാക്ക് ചെയ്‌തെന്ന് അനോണിമസ് ; രേഖകള്‍ പുറത്ത് വിടുമെന്ന് ഭീഷണി

റഷ്യ – ഉക്രൈന്‍ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യയത്തില്‍ റഷ്യയുടെ സെന്ട്രല്‍ ബാങ്കായ ബാങ്ക് ഓഫ് റഷ്യ ഹാക്ക് ചെയ്‌തെന്ന അവകാശവാദമുന്നയിച്ച് അന്താരാഷ്ട്ര ഹാക്കര്‍ കൂട്ടായ്മ.

അന്താരാഷ്ട്ര ഹാക്കര്‍ കൂട്ടായ്മയായ അനോണിമസാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. അനോണിമസ് ടിവി എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഓഫ് റഷ്യ ഹാക്ക് ചെയ്‌തെന്നും 48 മണിക്കൂറിനുള്ളില്‍ 35,000ത്തില്‍ അധികം രേഖകള്‍ പുറത്ത് വിടുമെന്നും അനോണിമസ് ട്വിറ്ററില്‍ കുറിച്ചു.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം തുടങ്ങിയപ്പോള്‍ മുതല്‍ വിവിധ അന്താരാഷ്ട്ര ഹാക്കര്‍മാര്‍ റഷ്യന്‍ സര്‍ക്കാരിന്റെയും, സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളുടെയും സൈറ്റുകള്‍ ബാക്ക് ചെയ്തിരുന്നു. അക്കൂട്ടത്തില്‍ പുതിയ ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അധിനിവേശത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ കമ്പനികള്‍ക്ക് ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ