സുമിയിലെ ജനവാസ മേഖലയില്‍ റഷ്യന്‍ ആക്രമണം; കുട്ടികൾ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

റഷ്യന്‍ അധിനിവേശം ശക്തമായി തുടരുമ്പോള്‍ ഉക്രൈനിലെ സുമിയില്‍ റഷ്യന്‍ വ്യോമാക്രണത്തില്‍ ഒമ്പത് മരണം. തലസ്ഥാനമായ കീവില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള സുമിയിലെ ജനവാസ മേഖലയിലാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഒമ്പത് മരിച്ചത്. അതേ സമയം ഉക്രൈനിലെ അഞ്ച് മേഖലകളില്‍ റഷ്യ ഇന്ന് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. കീവ്, ചെര്‍ണിവ്, സുമി, മരിയുപോള്‍ എന്നിവിടങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യന്‍ സമയം പത്തുമണിയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും തുടര്‍ന്ന് മാനുഷിക ഇടനാഴിയിലൂടെ ആളുകള്‍ക്ക് രക്ഷപ്പെടാമെന്നും റഷ്യയുടെ യു എന്‍ അംബാസഡര്‍ അറിയിച്ചിരുന്നു.

റഷ്യയും ഉക്രൈനും തമ്മിലുള്ള നാലാം മധ്യസ്ഥ ചര്‍ച്ച ഇന്ന് നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉക്രൈന്‍ റഷ്യ യുദ്ധം ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്