ഖത്തർഗേറ്റ് അഴിമതി: നെതന്യാഹുവിന്റെ സഹായികളെ വീട്ടുതടങ്കലിൽ വയ്ക്കാൻ ഇസ്രായേൽ കോടതി ഉത്തരവ്

“ഖത്തർഗേറ്റ്” അഴിമതിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രണ്ട് അടുത്ത സഹായികളെ തടങ്കലിൽ നിന്ന് മോചിപ്പിക്കാനും രണ്ടാഴ്ചത്തേക്ക് വീട്ടുതടങ്കലിൽ വയ്ക്കാനും ഇസ്രായേൽ കോടതി ഇന്ന് ഉത്തരവിട്ടു. ഇസ്രായേലിലെ പബ്ലിക് ബ്രോഡ്കാസ്റ്ററായ കെഎഎൻ പ്രകാരം, നെതന്യാഹുവിന്റെ ഉപദേഷ്ടാക്കളായ ജോനാഥൻ യൂറിച്ച്, എലി ഫെൽഡ്‌സ്റ്റൈൻ എന്നിവരെ തടങ്കലിൽ നിന്ന് വിട്ടയക്കാൻ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി ഉത്തരവിട്ടു.

ഖത്തറി ലോബിയിംഗ് ഗ്രൂപ്പുമായുള്ള സംശയാസ്പദമായ കൂടിക്കാഴ്ചകൾ കാരണം ഇരുവരുടെയും പ്രവർത്തനങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന് പ്രാഥമിക റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഇസ്രായേൽ പോലീസ് ഇരുവരുടെയും തടങ്കൽ ഏഴ് ദിവസത്തെ നീട്ടൽ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് തീരുമാനം എന്ന് കെഎഎൻ റിപ്പോർട്ട് ചെയ്തു. എന്നാൽ, റിപ്പോർട്ട് വെറും ഒരു കരട് മാത്രമാണെന്നും അതിൽ കാര്യമായ തെളിവുകൾ ഇല്ലെന്നും വാദിച്ചുകൊണ്ട് ജഡ്ജി മെനാഷെം മിസ്രാഹി അപേക്ഷ നിരസിച്ചു. സംശയിക്കപ്പെടുന്നവരുടെ പ്രവർത്തനങ്ങൾ ഇസ്രായേലിന്റെ സുരക്ഷയ്ക്ക് നേരിട്ട് ദോഷം വരുത്തിയതെങ്ങനെയെന്നതിന്റെ വ്യക്തമായ സൂചന രേഖയിൽ ഇല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.

നെതന്യാഹുവിന്റെ ഓഫീസിലെ ഉദ്യോഗസ്ഥർ ഖത്തറിന്റെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിച്ചു എന്ന ആരോപണമായ “ഖത്തർഗേറ്റ്” എന്ന് വിളിക്കപ്പെടുന്ന കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഇസ്രായേൽ പോലീസ് യൂറിച്ചിനെയും ഫെൽഡ്‌സ്റ്റൈനെയും അറസ്റ്റ് ചെയ്തു. ഇസ്രായേലിൽ ഗൾഫ് രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനായി ഖത്തറിനു വേണ്ടി പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ഒരു പിആർ സ്ഥാപനത്തിൽ നിന്ന് രണ്ട് സഹായികൾക്കും പണം ലഭിച്ചതായി പോലീസ് വിശ്വസിക്കുന്നതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ ഖത്തർ ഈ വിഷയത്തിലുള്ള ആരോപണങ്ങൾ നിഷേധിച്ചു. അതേസമയം നെതന്യാഹു അന്വേഷണത്തെ തന്റെ വലതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വേട്ടയാടലാണെന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. ഇസ്രായേലിൽ ഖത്തറിന്റെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തറിൽ നിന്ന് പണം സ്വീകരിച്ചുവെന്നാരോപിച്ച് ബെഞ്ചമിൻ നെതന്യാഹുവിന്റെ രണ്ട് മുതിർന്ന ഉപദേഷ്ടാക്കൾ അന്വേഷണത്തിലായാ സംഭവമാണ് ഖത്തർഗേറ്റ് അഴിമതി. ഇസ്രായേൽ പ്രധാനമന്ത്രിയെ നേരിട്ട് കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഖത്തർ പിന്തുണയ്ക്കുന്ന ഹമാസിനെ പ്രീണിപ്പിക്കുന്നതുമായി ഈ വിവാദം അദ്ദേഹത്തെ “നേരിട്ട്” ബന്ധിപ്പിക്കുന്നുവെന്ന് വിശകലന വിദഗ്ധർ പറയുന്നു.

Latest Stories

MI UPDATES: ഞാന്‍ എന്തായാലും അത് നേടും, ബുംറയുടെ വാക്കുകള്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമായി, എന്തൊരു പ്ലെയറാണ് അവന്‍, കയ്യടിച്ച് ആരാധകര്‍

IPL 2025: ഹാര്‍ദിക്കും ഗില്ലും തെറ്റിപ്പിരിഞ്ഞു, ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചത്, ഇങ്ങനെ നടക്കുമെന്ന് വിചാരിച്ചില്ല, എല്ലാത്തിനും മറുപടിയുമായി ഒടുവില്‍ താരം

INDIAN CRICKET: കോഹ്‌ലിയുടെ പകരക്കാരന്‍ അവന്‍ തന്നെ, ഡബിള്‍ സെഞ്ച്വറി നേടിയാല്‍ പിന്നെ എങ്ങനെയാണ് ഒഴിവാക്കുക, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മിന്നിച്ച്‌ കരുണ്‍ നായര്‍

'ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി'; വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ

ബംഗ്ലാദേശ് പൗരന്മാരെ മനുഷ്യത്വവിരുദ്ധമായി നാടുകടത്തരുത്; പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയില്ലാതെ തള്ളിപ്പുറത്താക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് സിപിഎം

ആനന്ദകര്‍ണ്ണികാരം 2025: കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കേരളത്തിനായി പാരിസ്ഥിതിക ദിനത്തില്‍ ഹാപ്പിനസ് സര്‍ക്കിള്‍ കൂട്ടായ്മയുടെ പ്രത്യേക പരിപാടി

കട്ടും വെട്ടും മാറ്റങ്ങളുമില്ല; 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ് നടത്തിയത് ഇക്കാരണത്താല്‍, വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

IPL 2025: ജയിക്കേണ്ട കളി ഗുജറാത്ത് കൈവിട്ടതിന് കാരണമിത്, ആ പിഴവുകള്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ശുഭ്മാന്‍ ഗില്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്‌കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ നിരീക്ഷിച്ചതിന് ശേഷം മാറ്റം വേണമോയെന്ന് തീരുമാനിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി