നാണക്കേടിന് പകരം വീട്ടാന്‍ പാകിസ്ഥാന്‍; ചൈനയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ ആവശ്യപ്പെടും; നടപടി ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത പ്രഹരം ലഭിച്ചതോടെ

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് മിസൈലുകളും ഡ്രോണുകളും ഇന്ത്യന്‍ സൈന്യം വ്യാപകമായി തകര്‍ത്തതിന് പിന്നാലെ പ്രതിരോധ രംഗത്ത് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പാകിസ്ഥാന്‍ നീക്കം. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതിരുന്നത് പാകിസ്ഥാന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിന് പരിഹാരമായാണ് പ്രതിരോധ രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചൈനയുടെ സഹായം തേടിയിരിക്കുന്നത്.

ചൈനയില്‍നിന്ന് ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ കൈവശപ്പെടുത്താനുള്ള ശ്രമത്തിലാണ് നിലവില്‍ പാകിസ്ഥാന്‍. ചൈനീസ് ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍ സാങ്കേതിക വിദ്യ വാങ്ങാനാണ് പാക് ശ്രമം. ചൈനയുടെ ഡിഎഫ്-17 മിസൈല്‍ സംവിധാനത്തിലാണ് പാകിസ്ഥാന്റെ നോട്ടം. ശബ്ദത്തേക്കാള്‍ അഞ്ചുമുതല്‍ 10 മടങ്ങുവരെ വേഗം കൈവരിക്കാന്‍ കഴിയുന്ന മധ്യദൂര ഹൈപ്പര്‍സോണിക് മിസൈലാണ് ഡിഎഫ്-17.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയം ഇന്ത്യയ്‌ക്കെതിരെ സ്വന്തമായി വികസിപ്പിച്ച ഫത്താ മിസൈലുകളാണ് പാകിസ്ഥാന്‍ ഉപയോഗിച്ചത്. എന്നാല്‍ ഫത്താ മിസൈലുകള്‍ക്ക് ഇന്ത്യയുടെ പ്രതിരോധത്തെ മറികടക്കാനായില്ല. ഇന്ത്യയ്‌ക്കെതിരെ ഫത്താ-1, ഫത്താ-2 മിസൈലുകള്‍ പാകിസ്ഥാന്‍ പ്രയോഗിച്ചിരുന്നു. ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളാണ് ഇവയെന്നാണ് പാകിസ്ഥാന്റെ അവകാശവാദം.

ചൈനീസ് നിര്‍മിത സിഎം-400എകെജി മിസൈലുകളും പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ചു. ജെഎഫ്-17 യുദ്ധവിമാനത്തില്‍ നിന്നാണ് ഈ മിസൈല്‍ പാകിസ്ഥാന്‍ പ്രയോഗിച്ചത്. എന്നാല്‍ എല്ലാ ആക്രമണശ്രമങ്ങളും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുകളഞ്ഞു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍