ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയം; നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍ ഒഴിപ്പിച്ച് പാകിസ്ഥാന്‍; വ്യോമസേന വിമാനങ്ങളുടെ ബേസുകള്‍ മാറ്റി; പിക്കറ്റുകളില്‍ നിന്നും പട്ടാളം പിന്‍വലിഞ്ഞു

ജമ്മു കാഷ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍ പാകിസ്ഥാന്‍ ഒഴിപ്പിച്ചു. പാക്കിസ്ഥാന്‍ വ്യോമസേനയോട് ജാഗ്രത പുലര്‍ത്താനും പാക്കിസ്ഥാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, പാക്കിസ്ഥാന്റെ തെക്കന്‍ പട്ടണങ്ങളിലെ താവളങ്ങളിലുണ്ടായിരുന്ന വ്യോമസേന വിമാനങ്ങള്‍ വടക്കുള്ള ബേസുകളിലേക്ക് മാറ്റിയിട്ടുണ്ട്. അതിര്‍ത്തികളിലെ പിക്കറ്റുകളില്‍ നിന്നും പാക്കിസ്ഥാന്‍ പട്ടാളം പിന്‍വലിഞ്ഞിട്ടുണ്ട്.

അതേസമയം, ഭീകരാക്രമണത്തില്‍ ബന്ധമില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. ഒരു തരത്തിലുമുള്ള ഭീകരതയെയും പാക്കിസ്ഥാന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തെളിവുകള്‍ ലഭിച്ചു. ലഷ്‌കര്‍-ഇ-തൊയ്ബയുടെ നിയന്ത്രണത്തിലാണ് ആക്രമണം നടന്നതെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന് ലഭിക്കുന്ന വിവരം.

ആക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കറെ ത്വയ്യിബ കമാന്‍ഡര്‍ സെയ്ഫുല്ല കസൂരി എന്ന ഖാലിദ് ആണെന്നും പാക് അധീന കശ്മീരില്‍ നിന്നാണ് ഇയാള്‍ ഇതിനുള്ള പദ്ധതിയൊരുക്കിയതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

അഞ്ചോ ആറോ ഭീകരരാണ് ആക്രമണത്തിന്റെ ഭാഗമായതെന്നും ഇവരില്‍ പലരും സമീപകാലത്ത് പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്ന് രാജ്യത്ത് നുഴഞ്ഞുകയറിയവരാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദുമായി അടുത്ത ബന്ധമുള്ളയാളാണ് ആക്രമണം ആസൂത്രണം ചെയ്ത സെയ്ഫുല്ല കസൂരിയെന്നും അധികൃതര്‍ വിശദീകരിച്ചു. ആക്രമണം നടന്ന ബൈസരന്‍ പുല്‍മേടിന് സമീപം ദിവസങ്ങള്‍ക്കുമുമ്ബുതന്നെ ഭീകരര്‍ തമ്ബടിച്ചതായി സംശയിക്കുന്നുണ്ട്. മേഖലയിലെ വനത്തില്‍ ഉള്‍പ്പെടെ സുരക്ഷാസേന വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്.

നിയന്ത്രണ രേഖയിലേക്ക് നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. യുദ്ധസന്നാഹത്തോടെയാണ് ഭീകരര്‍ നുഴഞ്ഞുകയറിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരരില്‍ നിന്ന് ധാരാളം ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ കണ്ടെത്തി. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്തില്‍ നിന്നും കര്‍ണാടകയില്‍നിന്നും മൂന്ന് പേര്‍ വീതവും മഹാരാഷ്ട്രയില്‍നിന്ന് ആറ് പേരും കൊല്ലപ്പെട്ടു.

ബംഗാള്‍-രണ്ട്, ആന്ധ്ര-ഒന്ന്, കേരളം-ഒന്ന് എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. യുപി, ഒഡീഷ, ബിഹാര്‍, , ഉത്തരാഖണ്ഡ്, ഹരിയാന, കാഷ്മീര്‍, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍നിന്നും ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയികയിലുള്ളത്. ഒരു നേപ്പാള്‍ സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Latest Stories

RCB VS PBKS: പൂട്ടുമെന്ന് പറഞ്ഞാല്‍ കോഹ്‌ലി പൂട്ടിയിരിക്കും, പഞ്ചാബ് ബാറ്റര്‍ക്ക് സൂപ്പര്‍താരം ഒരുക്കിയ കെണി, പിന്നീടങ്ങോട്ട് കൂട്ടത്തകര്‍ച്ച, വീഡിയോ

കപ്പല്‍ മുങ്ങിയ സംഭവം; ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി, കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ല, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചാല്‍ പരമ്പര ഉറപ്പ്, ആ താരത്തെ മാറ്റിനിര്‍ത്തരുത്, ആവശ്യപ്പെട്ട് റിക്കി പോണ്ടിങ്‌

കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

ശക്തമായ മഴ; ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാം; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ കേരളം; വനംവകുപ്പ് സെക്രട്ടറിക്ക് ചുമതല കൈമാറി

'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്' വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

നിലമ്പൂരില്‍ പൊതുസ്വതന്ത്രന് തന്നെ സിപിഎമ്മില്‍ സാധ്യത; ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

RCB VS PBKS: പഞ്ചാബ്- ആര്‍സിബി മത്സരത്തില്‍ ആ ടീം എന്തായാലും വിജയിക്കും, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്, അത് പരിഹരിച്ചില്ലെങ്കില്‍ പണി കിട്ടും, തുറന്നുപറഞ്ഞ് ആര്‍ അശ്വിന്‍