ഒമൈക്രോൺ ഡെൽറ്റയേക്കാൾ ഗുരുതരമല്ല: യു.എസ് ആരോഗ്യ വിദഗ്‌ദ്ധന്‍

ഒമൈക്രോൺ ഡെൽറ്റയേക്കാൾ ഗുരുതരമല്ലെന്ന് യുഎസ് ആരോഗ്യ വിദഗ്‌ദ്ധന്‍ ആന്റണി ഫൗസി. പുതിയ കോവിഡ് -19 വകഭേദമായ ഒമൈക്രോണിന്റെ തീവ്രത വിലയിരുത്താൻ ആഴ്‌ചകളെടുക്കുമെങ്കിലും, മുമ്പത്തെ വകഭേദങ്ങളെക്കാൾ തീവ്രത കുറഞ്ഞതാണ് ഒമൈക്രോൺ എന്നാണ് ആദ്യ സൂചനകൾ വ്യക്തമാക്കുന്നതെന്ന് ആന്റണി ഫൗസി ചൊവ്വാഴ്ച പറഞ്ഞു.

“ഇത് മിക്കവാറും ഡെൽറ്റയേക്കാൾ കഠിനമല്ല,” ഫൗസി ഒരു അഭിമുഖത്തിൽ വാർത്താ ഏജൻസി എഎഫ്‌പിയോട് പറഞ്ഞു. “മാത്രമല്ല തീവ്രത കുറവായിരിക്കാനും സാദ്ധ്യത ഉണ്ടെന്നാണ് സൂചന,” അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവായ ആന്റണി ഫൗസി ഒമൈക്രോണിനെ കുറിച്ച് അറിയാവുന്നതും അറിയാത്തതുമായ കാര്യങ്ങളെ മൂന്ന് പ്രധാന മേഖലകളായി വിഭജിച്ചു: രോഗത്തിന്റെ തീവ്രത, വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാദ്ധ്യത, മുൻകാല അണുബാധയും വാക്സിനും രോഗത്തെ എത്രത്തോളം പ്രതിരോധിക്കുന്നു.

പുതിയ വകഭേദം വ്യക്തമായും വളരെ അധികം വ്യാപന ശേഷിയുള്ളതാണ്. ആഗോളതലത്തിൽ നിലവിൽ ഏറ്റവും കൂടുതൽ വ്യാപനം ഉണ്ടായ ഡെൽറ്റയേക്കാൾ വ്യാപനശേഷി കൂടുതലാണ് ഒമൈക്രോണിന് എന്ന് ഫൗസി പറഞ്ഞു.

ലോകമെമ്പാടുമുള്ള എപ്പിഡെമിയോളജിക്കൽ ഡാറ്റ പരിശോധിക്കുമ്പോൾ ഒരു തവണ കോവിഡ് വന്നവർക്കും ഒമൈക്രോൺ ബാധിക്കുന്നത് കൂടുതലാണെന്ന് കാണുന്നു. വാക്സിൻ കുത്തിവയ്പ്പ് എടുത്തവർക്കും രോഗബാധ ഉണ്ടാവുന്നതായാണ് സൂചന. തീവ്രതയെക്കുറിച്ചുള്ള ചോദ്യത്തിന്, “ഒമൈക്രോൺ ഡെൽറ്റയേക്കാൾ തീവ്രമല്ല,” എന്നാണ് ഫൗസിയുടെ ഉത്തരം.

ഒമൈക്രോണിന് തീവ്രത കുറവാണെന്നാണ് സൂചനകൾ, കാരണം ദക്ഷിണാഫ്രിക്കയിൽ കണക്കുകൾ നോക്കുമ്പോൾ, അണുബാധകളുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണവും തമ്മിലുള്ള അനുപാതം ഡെൽറ്റയേക്കാൾ കുറവാണെന്നാണ് കാണുന്നതെന്ന് ആന്റണി ഫൗസി പറഞ്ഞു.

എന്നാൽ ഈ ഡാറ്റ അമിതമായി വ്യാഖ്യാനിക്കാതിരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, കാരണം യുവാക്കളിലായിരിക്കാം പഠനം നടന്നത് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറവാണ്. മറ്റൊരു കാരണം ഗുരുതരമായ രോഗം വികസിക്കാൻ ആഴ്ചകൾ എടുത്തേക്കാം എന്നതാണ്. അതിനാൽ രണ്ടാഴ്ച കൂടി കഴിയുമ്പോൾ മാത്രമേ ഒമൈക്രോണിന്റെ തീവ്രത സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ മനസ്സിലാക്കാൻ കഴിയൂ എന്നും ഫൌസി വ്യകത്മാക്കി.

Latest Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി