കിം ജോങ് ഉന്നിനെ പറ്റിച്ച് ഉത്തര കൊറിയന്‍ സൈനികര്‍; റഷ്യയിലെത്തിയത് യുദ്ധത്തിനല്ല, പോണ്‍ സൈറ്റുകളില്‍ പട്ടാളത്തിന്റെ പരാക്രമം

വിചിത്രമായ സംഭവങ്ങളുമായി ലോകശ്രദ്ധ നേടുന്ന രാജ്യമാണ് ഉത്തര കൊറിയ. ഭരണാധികാരിയായ കിം ജോങ് ഉന്നും ഭരണ പരിഷ്‌കാരങ്ങളും ഇതോടകം അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധി നേടിക്കഴിഞ്ഞു. ഉത്തര കൊറിയയ്ക്ക് പുറത്തുള്ളവര്‍ക്ക് എന്നും ഈ രാജ്യം വിചിത്രവും ഭയപ്പെടുത്തുന്നതുമാണ്.

ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ വിചിത്രമായ ഭരണരീതി ആശ്ചര്യത്തോടെയാണ് ലോകം നോക്കി കാണുന്നത്. വ്യക്തി സ്വാതന്ത്ര്യം എന്നത് ഇവിടുത്തുകാര്‍ക്ക് ഒരു കിട്ടാക്കനിയാണ്. പൗരസ്വാതന്ത്യം എന്ന വാക്കിന് പോലും ഉത്തര കൊറിയയില്‍ പ്രാധാന്യമില്ല. ഉത്തര കൊറിയന്‍ സൈന്യത്തെ കുറിച്ചുള്ള ഒരു കൗതുകകരമായ വാര്‍ത്തയാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്.

അടുത്തിടെ കിം ജോങ് ഉന്‍ റഷ്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പുടിനുമായി നടത്തിയ കൂടിക്കാഴ്ച ഉള്‍പ്പെടെ ലോകം ചര്‍ച്ച ചെയ്തതാണ്. ഇതിന് പിന്നാലെ ഉത്തര കൊറിയന്‍ സൈനികരെ യുക്രെയ്ന്‍ യുദ്ധത്തില്‍ സഹായിക്കാനായി റഷ്യയിലേക്ക് അയച്ചിരുന്നു.

എന്നാല്‍ റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈനികര്‍ക്ക് യുദ്ധം ചെയ്യാനൊന്നും നിലവില്‍ താത്പര്യമില്ല. യുദ്ധത്തിന് പോകാതെ ഇവര്‍ മടിപിടിച്ചിരിക്കുന്ന കാരണം അറിഞ്ഞതോടെയാണ് റിപ്പോര്‍ട്ട് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യാനാരംഭിച്ചത്. റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ പട്ടാളം പോണ്‍ സൈറ്റുകള്‍ക്ക് അടിമപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പോണ്‍ വീഡിയോകള്‍ക്ക് അടിമപ്പെട്ടതോടെ സൈനികര്‍ യുദ്ധത്തിന് പോകാന്‍ വിസമ്മതിച്ച് ഇന്റര്‍നെറ്റില്‍ വ്യാപൃതരാകുന്നു. നിയന്ത്രണങ്ങളില്ലാതെ ഇന്റര്‍നെറ്റ് ലഭിച്ചതോടെയാണ് സൈനികര്‍ പോണ്‍ വീഡിയോകളില്‍ അടിമപ്പെട്ടത്. ഉത്തരകൊറിയയില്‍ നേരത്തെ പോണ്‍ സൈറ്റുകള്‍ നിരോധിച്ചിരുന്നു.

ഫിനാന്‍ഷ്യല്‍ ടൈംസിലെ ഫോറിന്‍ അഫയേഴ്‌സ് കമന്റേറ്ററായ ഗിഡിയന്‍ റിച്ച്മാനാണ് ഇതേ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഉത്തര കൊറിയന്‍ സൈനികരിലെ ഏകദേശം 10,000 സൈനികര്‍ അഡള്‍ട്ട് ഒണ്‍ലി കണ്ടന്റുകള്‍ തിരയുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര കൊറിയക്കാര്‍ക്ക് 28 വെബ്സൈറ്റുകള്‍ മാത്രമേ ആക്സസ് ചെയ്യാന്‍ കഴിയൂവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അവയില്‍ കൂടുതലും സര്‍ക്കാര്‍ നടത്തുന്ന മാധ്യമങ്ങളും സുപ്രീം നേതാവ് കിം ജോങ് ഉന്നിനെക്കുറിച്ചുള്ള വിവരങ്ങളുമാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ