പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ വന്‍ കവര്‍ച്ച; നെപ്പോളിയന്റെ അമൂല്യ ആഭരണങ്ങളടക്കം കൊള്ളയടിച്ചു

ലോകത്ത് ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ വൻ കവർച്ച. നെപ്പോളിയന്റെയും ചക്രവർത്തിനിയുടെയും അമൂല്യ ആഭരണ ശേഖരത്തിൽ നിന്ന് ഒൻപത് വസ്തുക്കൾ മോഷ്ടിക്കപ്പെട്ടു. സംഭവത്തെത്തുടർന്ന് അന്വേഷണത്തിൻ്റെ ഭാഗമായി മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിട്ടു.

‘അസാധാരണമായ കാരണങ്ങളാല്‍’ ലുവർ മ്യൂസിയം അടച്ചിടുകയാണെന്നാണ്‌ മ്യൂസിയം അധികൃതര്‍ ആദ്യം അറിയിച്ചത്‌. പിന്നീട് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാഷിദ ദാത്തിയാണ് മോഷണവിവരം സ്ഥിരീകരിച്ചത്. മ്യൂസിയം തുറന്നപ്പോള്‍ കവര്‍ച്ച നടന്നതായി അറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സെന്‍ നദിക്ക് അഭിമുഖമായുള്ള, നിലവില്‍ നിര്‍മ്മാണം നടക്കുന്ന ഭാഗത്തൂടെയാണ്‌ മോഷ്ടാക്കള്‍ മ്യൂസിയത്തില്‍ കയറിയത്. മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലാണ് നെപ്പോളിയന്റെ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. അവിടെയെത്താന്‍ ചരക്കുകള്‍ കൊണ്ടുപോകുന്ന ലിഫ്റ്റ് ഉപയോഗിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്നാണ് വിവരം.

നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും ആഭരണ ശേഖരത്തില്‍ നിന്നുള്ള ഒമ്പത് വസ്തുക്കളാണ് മോഷണം പോയത്. മോഷണത്തിന്റെ വ്യാപ്തി നിര്‍ണ്ണയിക്കാനും ഇതില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനും അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരികയാണ്.

ലോകത്ത് ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നായ ലുവറിൽ മോണ ലിസ, വീനസ് ഡി മൈലോ എന്നിവയുള്‍പ്പെടെ അമൂല്യമായ നിരവധി കലാസൃഷ്ടികളുണ്ട്. മ്യൂസിയത്തിൽ ഒരു ദിവസം 30,000 സന്ദർശകരെ വരെ എത്താറുണ്ട്.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു