മൊസാംബിക്കില്‍ ഐ.എസ് ഭീകരരെ കൊന്നൊടുക്കി സിംഹങ്ങളും മുതലകളും

ആഫ്രിക്കയില്‍ വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ മൊസാംബിക്കിലാണ് ഭീകരര്‍ സിംഹങ്ങളുടെയും പാമ്പുകളുടെയും മുതലകളുടെയും ഇരകളായിത്തീര്‍ന്നത്. കാബോ ഡെല്‍ഗാഡോ പ്രവിശ്യയിലുള്ള ക്വിസംഗ ജില്ലയിലെ പോലീസ് മേധാവിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ക്വിസംഗയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഇത്തരത്തില്‍ കൊല്ലപ്പെട്ടത് 16 ഭീകരരാണ്.

വലിയ ഒരു സംഘം ഭീകരര്‍ സിംഹങ്ങള്‍, പാമ്പുകള്‍, മുതലകള്‍, കാട്ടുപോത്തുകള്‍ തുടങ്ങിയ വന്യമൃഗങ്ങളുടെ മുന്നില്‍പ്പെട്ട് മരണപ്പെടുന്നുവെന്ന് പോലീസ് അറിയിച്ചു. മൊസാംബിക്കില്‍ ദീര്‍ഘനാളായി ഐഎസ് ഭീകരരും സര്‍ക്കാര്‍ അനുകൂല സേനകളും തമ്മില്‍ പോരാട്ടം തുടര്‍ന്നുവരികയാണ്.

അല്‍ ഷബാബ് എന്ന ഉപസംഘടനയുടെ പേരിലാണ് ഐഎസ് മൊസാംബിക്കില്‍ പ്രവര്‍ത്തിക്കുന്നത്. മൊസാംബിക്കില്‍ 2017 മുതലാണ് ഐഎസ് ആക്രമണങ്ങള്‍ ആരംഭിച്ചത്. ഭീകരര്‍ കുട്ടികളെ ചാവേറുകളാക്കുന്നുണ്ടെന്നും, അഞ്ച് വയസ്സു മുതലുള്ള കുട്ടികള്‍ക്ക് ആയുധ പരിശീലനം ഭീകരര്‍ നല്‍കി വരുന്നുണ്ട് എന്നതിന് തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും യൂനിസെഫ് വക്താവ് ജയിംസ് എല്‍ഡര്‍ പറഞ്ഞു.

ഭീകരരുടെ ആക്രമങ്ങള്‍ വര്‍ദ്ധിച്ചതോടെ 4,000-ത്തിലധികം പേര്‍ കൊല്ലപ്പെടുകയും 950,000-ത്തിലധികം പേര്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ