ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വത സ്ഫോടനം; സുനാമി സാദ്ധ്യതാ നിരീക്ഷണം നടത്തുന്നുവെന്ന് ജപ്പാന്‍

ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ അഗ്‌നിപര്‍വ്വത സ്ഫോടനം. ജാവാ ദ്വീപിലെ സെമേരു അഗ്‌നി പര്‍വ്വതത്തില്‍ നിന്നാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് സുനാമി സാധ്യത സംബന്ധിച്ച് നിരീക്ഷണം നടത്തി വരികയാണെന്ന് ജപ്പാന്‍ മുന്നറിയിപ്പ് നല്‍കി.

ദേശീയ മാധ്യമം എന്‍എച്ച്കെയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. അതേസയം ജപ്പാന്റെ പ്രസ്താനവയോട് ഇന്തോനേഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ഫോടനത്തെ തുടര്‍ന്ന് ആകാശത്ത് ചാരനിറത്തിലുള്ള പുക പടര്‍ന്നു പിടിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം.

സ്ഫോടനം നടന്നതിന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് മാസ്‌കുകളും വിതരണം ചെയ്തു. പ്രസ്തുത പ്രദേശത്ത് യാതൊരുവിധത്തിലുള്ള പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് ഇന്തോനേഷ്യന്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അഗ്‌നിപര്‍വ്വത പ്രവര്‍ത്തനം ലെവല്‍ മൂന്നില്‍ തുടരുകയാണ്.142 അഗ്‌നിപര്‍വ്വതങ്ങളുള്ള ഇന്തോനേഷ്യയിലാണ് ആഗോളതലത്തില്‍ ഏറ്റവും വലിയ ജനസംഖ്യയുള്ളത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ