ഈസ്റ്റര്‍ ദിനത്തിലെ കൂട്ടകുരുതി; ഐ എസ് തീവ്രവാദകള്‍ പലരും വിദ്യാസമ്പന്നരെന്ന് ശ്രീലങ്കന്‍ മന്ത്രി,'അക്രമത്തിന് പിന്നില്‍ മുസ്ലീം മതം മാത്രം മതിയെന്ന് കരുതുന്നവര്‍'

ഇസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടന പരമ്പരകളിലൂടെ 350 പേരെ കൊലപ്പെടുത്തിയ ഐ എസ് തീവ്രവാദകളിലധികവും മി്കച്ച വിദ്യാഭ്യാസം സിദ്ധിച്ചവരെന്ന് ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി. ശ്രീലങ്കയില്‍ ഇസ്ലാം മതം മാത്രമെ പാടുള്ളു എന്ന് ചിന്തിക്കുന്നവരാണവര്‍. മികച്ച വിദ്യാഭ്യാസം സിദ്ധിച്ചവരാണ് ആത്മഹത്യ സ്‌ക്വാഡിലുണ്ടായിരുന്നവര്‍. ഭീകരവാദികളില്‍ ഒരാള്‍ നിയമ ബിരുദ ധാരിയും ചിലര്‍ ഇംഗ്ലണ്ടിലും ആസ്‌ത്രേല്യയിലും വിദ്യാഭ്യാസം സിദ്ധിച്ചവരുമാണെന്ന് പ്രതിരോധ സഹമന്ത്രി റുവാന്‍ വിജയവര്‍ധനെ പറഞ്ഞു. ഒരാള്‍ പഠിച്ചത് യു കെയിലാണ്. പിന്നീട് ആസ്‌ത്രേലിയയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.

ഒരു സ്ത്രീ അടക്കം ഒന്‍പത് പേരാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ശ്രീലങ്കയില്‍ ആക്രമണം നടത്തിയത്. ഇതില്‍ എട്ടു പേരെയും തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ ്വ്രത്തങ്ങള്‍ വ്യക്തമാക്കി. ഇവരെല്ലാം ലങ്കന്‍ നിവാസികളാണെങ്കിലും ഇവരുടെ വിദേശ ബന്ധം അന്വേഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 359 പേരാണ് ഇതുവരെ ഭീകരവാദികളുടെ ചോരക്കളിയില്‍ മരിച്ചത്.

സംഭവത്തില്‍ മരിച്ച 10 ഇന്ത്യക്കാരില്‍ 9 പേരുടെ മൃതദേഹമാണു 4 വിമാനങ്ങളിലായി ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളില്‍ എത്തിച്ചത്. എസ്.ആര്‍. നാഗരാജ്, എച്ച്. ശിവകുമാര്‍, കെ.ജി. ഹനുമന്ത്രൈയപ്പ, കെ.എം. ലക്ഷ്മിനാരായണ, എം. രംഗപ്പ, വി. തുളസിറാം, എ. മാരെഗൗഡ, എച്ച്. പുട്ടരാജു, ആര്‍. ലക്ഷ്മണ്‍ ഗൗഡ എന്നിവരാണു മരിച്ച 9 പേര്‍.
അതേസമയം, ഇന്റലിജന്‍സ് വീഴ്ചയെ തുടര്‍ന്നാണ് ആക്രമണം നടന്നതെന്നു ശ്രീലങ്കന്‍ സര്‍ക്കാന്‍ സമ്മതിച്ചു. ഭീകരാക്രമണമുണ്ടാകുമെന്ന സൂചന ലഭിച്ചിട്ടും പ്രസിഡന്റിനെയോ പ്രധാനമന്ത്രിയെയോ അധികൃതര്‍ വിവരങ്ങള്‍ അറിയിച്ചില്ലെന്നു പ്രതിരോധ സഹമന്ത്രി റുവാന്‍ വിജെവര്‍ധനെ മാധ്യമങ്ങളോടു പറഞ്ഞു. ഭീകരാക്രമണം തടയാന്‍ പരാജയപ്പെട്ടതിന്റെ പേരില്‍ പൊലീസ്, സുരക്ഷാസേനകളുടെ തലവന്‍മാരെ നീക്കുന്നതിനെക്കുറിച്ചു പ്രസിഡന്റ് മൈത്രിപാല സിരിസേന ആലോചിക്കുന്നതായും റുവാന്‍ വിജെവര്‍ധനെ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ 60 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചാവേര്‍ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞ ദിവസം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതിനോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ആക്രമണത്തിനു പിന്നില്‍ നാഷനല്‍ തൗഹീദ് ജമാഅത്ത്, ജംഇയ്യത്തുല്‍ മില്ലത്ത് ഇബ്രാഹീം എന്നീ സംഘടനകളാണെന്നാണു നേരത്തെ വ്യക്തമാക്കിയിരുന്നത്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍