പാകിസ്ഥാനില്‍ 'ഗുരു നാനാക്ക് മഹല്‍' തകര്‍ത്ത് കൊള്ളയടിച്ചു; ആക്രമണം അധികൃതരുടെ അറിവോടെ

പാകിസ്ഥാനില്‍ ചരിത്രപ്രസിദ്ധമായ “ഗുരു നാനാക്ക് മഹല്‍” തകര്‍ത്തു. അധികൃതരുടെ അറിവോടെ സ്ഥലവാസികളായ അക്രമികളാണ് തകര്‍ത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാല് നൂറ്റാണ്ട് പഴക്കമുള്ളതായിരുന്നു മഹല്‍. ഗുരുനാനാക്ക് കൊട്ടാരം എന്നറിയപ്പെട്ടിരുന്ന മന്ദിരം മഹലന്‍ എന്ന് പുനര്‍നാമകരണം ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. മഹലിലെ വിലപിടിപ്പുള്ള കതകുകളും ജനലുകളും മറ്റും അക്രമികള്‍ ഇളക്കിമാറ്റി വിറ്റു. ഒരു മുറിക്ക് 3 കതകുകള്‍ വീതമാണുണ്ടായിരുന്നത്. മതസ്ഥാപനങ്ങളുടെ ചുമതലയുള്ള ഔഖഫ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നു അക്രമമെന്നാണ് ആരോപണം.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള നരോവാല്‍ നഗരത്തിലെ ബത്തന്‍വാലയിലാണ് സിഖ് മതസ്ഥാപകന്‍ ഗുരുനാനാക്കിന്റെ പേരില്‍ അറിയപ്പെടുന്ന ഈ നാല് നില മന്ദിരം സ്ഥിതി ചെയ്യുന്നത്. മഹലിന്റെ ഭിത്തികളില്‍ ഗുരു നാനാക്കിന്റെയും ഹിന്ദുരാജാക്കന്മാരുടെയും ചിത്രങ്ങളും അലങ്കരിച്ചിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സിഖ് മതവിശ്വാസികള്‍ ഈ മന്ദിരം സന്ദര്‍ശിച്ചു വന്നിരുന്നു.

ഔഖഫ് വകുപ്പിനെ അറിയിച്ച ശേഷം കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ തകര്‍ത്തെന്നും ഉദ്യോഗസ്ഥര്‍ ആരും എത്തിയില്ലെന്നും സ്ഥലവാസികള്‍ പറഞ്ഞു. കെട്ടിടത്തെ പറ്റി റവന്യു രേഖകളില്‍ ഒരു വിവരവുമില്ലെന്നും ബോര്‍ഡിന്റെ വസ്തുവാണെന്നു തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന നിലപാടിലാണ് അധികൃതര്‍.

Latest Stories

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍