ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വീടിന്റെ മുറ്റത്ത് 'പൊട്ടിത്തെറി'; നെതന്യാഹുവിന്റെ വസതിയ്ക്ക് മുന്നിലെ തീയും പുകയും 'ഗൗരവകരമെന്ന്' സുരക്ഷസേന

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ സിസറിയയിലുള്ള സ്വകാര്യ വസതിയുടെ മുറ്റത്ത് രണ്ട് സ്‌ഫോടനമുണ്ടായത് ഇസ്രായേല്‍ സേനയെ ഞെട്ടിച്ചു. സ്‌ഫോടന ശേഷി കുറഞ്ഞ രണ്ട് ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നും വിഷയം ഗൗരവകരമായാണ് കാണുന്നതെന്നും ഇസ്രയേല്‍ സേന വ്യക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. തീയും പുകയും ഉയര്‍ന്ന ‘ലഘു’സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശബ്ദമില്ലാത്ത വെളിച്ചം മാത്രം പുറത്തുവിടുന്ന ചില പടക്കങ്ങള്‍ പോലെയായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വീടിന് മുറ്റത്തെ സ്‌ഫോടനം.

സംഭവത്തെക്കുറിച്ച് ഇസ്രയേല്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്തുള്ള മുറ്റത്ത് രണ്ട് ‘തീജ്വാലകള്‍’ പതിച്ചുവെന്നാണ് പോലീസും ഷിന്‍ ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജന്‍സിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞത്. സംഭവസമയത്ത് പ്രധാനമന്ത്രിയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സംഭവത്തെ അപലപിച്ചു. അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും അടിയന്തര നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും പ്രസിഡന്റെ എക്‌സില്‍ കുറിച്ചു.

അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതൊരു ഗുരുതരമായ സംഭവവും അപകടകരമായ ഘട്ടവുമാണ്.

സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഒക്ടോബര്‍ 19 ന് ഇതേ വസതി ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. അന്ന്് ഇറാന്‍ പിന്തുണയുള്ള ഭൂകരവാദ ഗ്രൂപ്പായ ഹിസ്ബുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ കൊലപ്പെടുത്തിയതിനു തിരിച്ചടിയായാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വസതിക്കു നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയത്. അന്നും നെതന്യാഹുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഒരാള്‍ കൊല്ലപ്പെട്ടടുകയും അവധിക്കാല വസതിക്കു നാശനഷ്ടം ഉണ്ടാവുകയും ചെയ്തു.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ