അപ്പീല്‍ തള്ളി; യുദ്ധകുറ്റവാളി കോടതി മുറിയില്‍ വിഷം കഴിച്ചു മരിച്ചു

ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ മുന്‍ ബോസ്‌നിയന്‍ കമാന്‍ഡര്‍ വിഷം കഴിച്ചു മരിച്ചു. യുദ്ധക്കുറ്റത്തിന് 20 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചതിനെതിരെ നല്‍കിയ അപ്പീല്‍ ഐക്യരാഷ്ട്ര സംഘടന  ട്രൈബ്യൂണല്‍ തള്ളിയതിനെ തുടര്‍ന്നു ബോസ്‌നിയന്‍ സൈന്യത്തിലെ യുദ്ധകാല ക്രോട്ട് കമാന്‍ഡര്‍ സ്ലോബൊദാന്‍ പ്രല്‍ജക്ക് (72) ആണ് കോടതി മുറിയില്‍ ജീവനൊടുക്കിയത്.

1990കളില്‍ പഴയ യുഗോസ്ലാവിയയിലെ മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാന്‍ നേതൃത്വം നല്‍കി എന്നതായിരുന്നു പ്രല്‍ജക്കിനെതിരായ കുറ്റം. യുദ്ധക്കുറ്റക്കോടതിയുടെ വിധിയിലെ ചില ഭാഗങ്ങള്‍ ട്രൈബ്യൂണല്‍ അധ്യക്ഷനായ ജഡ്ജി കാര്‍മല്‍ ഏജിയസ് ഒഴിവാക്കിയെങ്കിലും വിധി റദ്ദാക്കിയില്ല. തുടര്‍ന്ന് പ്രല്‍ജക്ക് താന്‍ നിരപരാധിയെന്ന് പറഞ്ഞുകൊണ്ട് കൈയില്‍ കരിതിയിരുന്ന വിഷദ്രാവകം കഴിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

2013 ലാണ് പ്രല്‍ജക്കിനെ 20 വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചത്. ബോസ്‌നിയന്‍ യുദ്ധത്തില്‍ പ്രതികളായ ആറു സൈനിക-രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് പ്രല്‍ജക്ക്.

Latest Stories

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി