നോർവേയിൽ അമ്പും വില്ലും ഉപയോഗിച്ച്‌ ആക്രമണം, അഞ്ച് പേർ കൊല്ലപ്പെട്ടു; പ്രതി അറസ്റ്റിൽ

തെക്കുകിഴക്കൻ നോർവെയിൽ ആയുധധാരിയായ ഒരാൾ അമ്പും വില്ലും ഉപയോഗിച്ച്  ബുധനാഴ്ച അഞ്ച് പേരെ കൊല്ലുകയും രണ്ട് പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

കോങ്സ്ബെർഗിലെ ടൗൺ സെന്ററിലെ വിവിധ ഇടങ്ങളിലായി നടന്ന ആക്രമണത്തിന്റെ കാരണം അജ്ഞാതമാണ്, എന്നാൽ ഭീകരവാദ സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലീസ് പറഞ്ഞു.

അഞ്ച് പേർ കൊല്ലപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥൻ ഒയ്വിന്ദ് ആസ് സ്ഥിരീകരിച്ചു. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിലെ അതീവ ഗുരുതര പരിചരണ വിഭാഗത്തിൽ ആണെങ്കിലും ഇവരുടെ ജീവന് ഭീഷണിയില്ലെന്ന് ഉദ്യോഗസ്ഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പരിക്കേറ്റവരിൽ ഒരാൾ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. “അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, ഒരാൾ മാത്രമേ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളൂ എന്നും ഒയ്വിന്ദ് ആസ് പറഞ്ഞു.

കോംഗ്സ്ബർഗിൽ താമസിക്കുന്ന 37-കാരനായ ഡാനിഷ് പൗരനാണ് അക്രമിയെന്ന്‌ പൊലീസ് തിരിച്ചറിഞ്ഞു. അക്രമി നോർവീജിയൻ ആണെന്ന ടെലിവിഷൻ റിപ്പോർട്ടുകളെ ഒയ്വിന്ദ് ആസ് തള്ളി.

Latest Stories

ഹനുമാന്റെ അടുത്ത സുഹൃത്താണ്; ഭൂമി തര്‍ക്കത്തില്‍ ഹനുമാനെ കക്ഷി ചേര്‍ത്ത് യുവാവ്; ഒരു ലക്ഷം പിഴയിട്ട് ഹൈക്കോടതി

IPL 2024: കോഹ്‌ലിയും രോഹിതും അല്ല, അവനാണ് എന്റെ പ്രിയ ഇന്ത്യൻ താരം: പാറ്റ് കമ്മിൻസ്

തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രന്‍; കേരളത്തില്‍ നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് ജാവദേക്കര്‍

ആ ഒറ്റക്കാര്യം കൂടി അനുകൂലമായാൽ സഞ്ജുവിനെ പൂട്ടാൻ ഇനി ഒരുത്തനും പറ്റില്ല, അവനാണ് ഈ സീസണിലെ മാസ്റ്റർ ബ്ലാസ്റ്റർ: മാത്യു ഹെയ്ഡൻ

ലൈംഗിക പീഡന പരാതി; ബ്ലൂകോര്‍ണര്‍ നോട്ടീസ് ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണ മടങ്ങിയെത്തുക തിരഞ്ഞെടുപ്പിന് ശേഷം

ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

വിവാഹ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു! ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിനിടെ രണ്‍വീറിന് ഇതെന്തു പറ്റി? ചര്‍ച്ചയാകുന്നു

അമ്പയറിനെ ആരും തെറി പറയേണ്ട, സഞ്ജു ഔട്ട് ആയത് തന്നെയാണ്; രാജസ്ഥാൻ നായകനെതിരെ ഓസീസ് താരം

കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആക്രമണം; മാതൃഭൂമി ക്യാമറമാന് ദാരുണാന്ത്യം

IPL 2024: യുദ്ധഭൂവില്‍ ഗദയും ചുഴറ്റി നില്‍ക്കുന്ന ബാലിയെ ഓര്‍മ്മപ്പെടുത്തികൊണ്ടു ഒരു ബാറ്റര്‍, പക്ഷേ ഇവിടെയും വിധി മറ്റൊന്നായില്ല!