'ഞാൻ മറ്റ് സ്ത്രീകളെ തൊടാറില്ല, മതനിയമപ്രകാരം അന്യസ്ത്രീകളെ തൊടാൻ പാടില്ല'; പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയെ അപമാനിച്ചതിൽ ഉസ്ബെക്ക് ഗ്രാൻഡ് മാസ്റ്ററുടെ വിശദീകരണം

ഇന്ത്യൻ ചെസ് ഗ്രാൻഡ് മാസ്റ്ററും പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയെ അപമാനിച്ചതിൽ ഉസ്ബെക്ക് ഗ്രാൻഡ് മാസ്റ്ററുടെ വിശദീകരണം. താൻ മറ്റ് സ്ത്രീകളെ തൊടാറില്ലെന്നും മതനിയമപ്രകാരം അന്യസ്ത്രീകളെ തൊടാൻ പാടില്ലെന്നുമാണ് ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാകുബോവ് വിശദീകരിച്ചത്. പ്രഗ്നാനന്ദയുടെ സഹോദരികൂടിയായ ആർ വൈശാലിയെ അപമാനിച്ച വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം.

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെൻ്റിനിടയിൽ ഹസ്തദാനത്തിനായി വൈശാലി കൈ നീട്ടിയെങ്കിലും യാകുബോവ് നിരസിക്കുകയായിരുന്നു. എന്നാൽ താൻ അനാദരവ് കാണിച്ചില്ലെന്നും മതപരമായ കാരണത്താലാണ് കൈകൊടുക്കാൻ തയ്യാറാവാതിരുന്നതെന്നും ഉസ്ബെക്ക് താരം പ്രതികരിച്ചു. വൈശാലിയോടും ഇളയ സഹോദരൻ പ്രഗ്നാനന്ദയോടും എല്ലാവിധ ബഹുമാനവും ഉണ്ടെന്നും മതപരമായ കാരണത്താൽ അന്യസ്ത്രീകളെ സ്പർശിക്കാൻ കഴിയില്ലെന്നും അതിനാലാണ് അങ്ങനെ പെരുമാറിയതെന്നും നോദിർബെക് യാകുബോവ് പറഞ്ഞു. തൻ്റെ പെരുമാറ്റം വൈശാലിയെ വിഷമിപ്പിച്ചതിനാൽ ക്ഷമ ചോദിക്കുന്നുവെന്നും നോദിർബെക് യാകുബോവ് കൂട്ടിച്ചേർത്തു. മത്സരത്തിന് മുൻ ഇത് വൈശാലിയെ അറിയിക്കാൻ സാഹചര്യം ഉണ്ടായില്ലെന്നും നോദിർബെക് യാകുബോവ് വിശദീകരിച്ചു.

നോദിർബെക് യാകുബോവിന്റെ വാക്കുകൾ

“വൈശാലിയോടും ഇളയ സഹോദരൻ പ്രഗ്നാനന്ദയോടും എല്ലാവിധ ബഹുമാനവും ഉണ്ട്. എന്നാൽ മതപരമായ കാരണത്താൽ അന്യസ്ത്രീകളെ സ്പർശിക്കാൻ കഴിയില്ല. അതിനാലാണ് അങ്ങനെ പെരുമാറിയത്. തൻ്റെ പെരുമാറ്റം വൈശാലിയെ വിഷമിപ്പിച്ചതിനാൽ ക്ഷമ ചോദിക്കുന്നു. മത്സരത്തിന് മുൻ ഇത് വൈശാലിയെ അറിയിക്കാൻ സാഹചര്യം ഉണ്ടായില്ല”

അതേസമയം 23കാരനായ യാകുബോവ് മുസ്ലിം മതവിശ്വാസിയാണ്. 2019ലാണ് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത്. ടാറ്റ ടൂർണമെൻ്റിൽ നാലാം റൗണ്ട് മത്സരം ആരംഭിക്കുന്നതിന് മുമ്പ് വൈശാലി കൈ നീട്ടുകയും യാകുബോവ് നിരസിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് ഹസ്തദാനം നൽകാത്ത നടപടി വലിയ വിവാദങ്ങളും സൃഷ്ടിച്ചു. മത്സരത്തിൽ ഉസ്ബെക്ക് താരം വൈശാലിയോട് പരാജയപ്പെടുകയായിരുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി