ഖേഴ്‌സനില്‍ ആക്രമണം നടത്തി റഷ്യ; 21 പേര്‍ കൊല്ലപ്പെട്ടു, 48 പേര്‍ക്ക് പരിക്ക്

യുക്രെയ്‌നിലെ ഖേഴ്‌സനില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് രണ്ട് വലിയ സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ജനവാസ കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിതിഗതികള്‍ വ്യോമസേന നിരീക്ഷിച്ച് വരികയാണെന്ന് യുക്രെയ്ന്‍ വ്യക്തമാക്കി.

ഷെല്‍ട്ടറുകളെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം ഉണ്ടായേക്കാമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി. കീവ്, സുമി. ചെര്‍നിവ്, ഖര്‍കീവ്, ഒഡേസ എന്നിവിടങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ സൈന്യം നിര്‍ദേശം നല്‍കി.

അതേസമയം, പുട്ടിന് നേരെ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി നിഷേധിച്ചു. പുട്ടിനെയോ, മോസ്‌കോയെയോ ആക്രമിക്കുക യുക്രെയ്ന്റെ ലക്ഷ്യമല്ലെന്നും സ്വന്തം ഭൂമിക്ക് വേണ്ടിയാണ് സൈന്യം പൊരുതുന്നതെന്നും സെലന്‍സ്‌കി ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Latest Stories

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്