യെസ് ബാങ്കിന്റെ സ്ഥാപകൻ റാണ കപൂറിന്റെ ഭാര്യക്കും മകൾക്കുമെതിരെ സി.ബി.ഐ കേസെടുത്തു

യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെതിരെ സിബിഐ കുറ്റം ചുമത്തി ഒരു ദിവസത്തിന് ശേഷം ഇദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും കൈക്കൂലി കേസിൽ പ്രതിയാക്കി.

ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിനെ ബാധിച്ച വൻ പ്രതിസന്ധിയെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇന്നലെ ലണ്ടനിലേക്ക് ഒരു വിമാനത്തിൽ കയറാൻ പോകുന്നതിനിടെ റാണ കപൂറിന്റെ മകളായ റോഷ്നി കപൂറിനെ മുംബൈ വിമാനത്താവളത്തിൽ വച്ച് തടഞ്ഞത്.

റോഷ്നി കപൂറിനും റാണ കപൂറിന്റെ മറ്റ് കുടുംബാംഗങ്ങൾക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് നൽകിയിരുന്നു. ഞായറാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിൽ മുംബൈ കോടതി റാണ കപൂറിനെ അയച്ചു.

തുടർച്ചയായ ചോദ്യം ചെയ്യലിനും ഡൽഹിയിലെയും മുംബൈയിലെയും റാണ കപൂറിന്റെ പെൺമക്കളുടെ വീടുകളിൽ നടത്തിയ തിരച്ചിലിനുമൊടുവിൽ ഞായറാഴ്ച പുലർച്ചെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി റാണ കപൂറിനെ അറസ്റ്റ് ചെയ്തിരുന്നു.

റാണ കപൂറിന്റെ മൂന്ന് പെൺമക്കളായ റോഷ്നി കപൂർ, രാഖി കപൂർ ടണ്ടൻ, രാധ കപൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഡോയിറ്റ് എന്ന കമ്പനിക്ക് 600 കോടി രൂപ വായ്പ നൽകിയ ദിവാൻ ഹൗസിംഗ് ആൻഡ് ഫിനാൻസ് ലിമിറ്റഡിന്റെ 3,700 കോടി രൂപയുടെ ഡിബഞ്ചറുകൾ യെസ് ബാങ്ക് വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന മൊത്തം തുക 4,300 കോടി രൂപയാണെന്ന് ഏജൻസി അറിയിച്ചു. എന്നാൽ റാണ കപൂർ ഇത് നിഷേധിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌.ബി‌.ഐ) യെസ് ബാങ്കിനെ മൊറട്ടോറിയത്തിന് കീഴിലാക്കി പിൻ‌വലിക്കലിന് 50,000 രൂപ പരിധി ഏർപ്പെടുത്തിയതിനെത്തുടർന്ന് യെസ് ബാങ്കിനെതിരായ ജനങ്ങളുടെ പ്രകോപനം മൂലം റാണ കപൂറിനെ ബലിയാടാക്കിയിരിക്കുകയാണെന്ന് റാണ കപൂറിന്റെ അഭിഭാഷകനായ സൈൻ ഷ്രോഫ് കോടതിയെ അറിയിച്ചു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ