കാമുകനെ കാണാനായി യുവതി തീഹാര്‍ ജയിലിനുള്ളില്‍; ഉന്നത തല അന്വേഷണത്തിന് ഡി.ജി.പി ഉത്തരവ്

സന്നദ്ധ സംഘടനാ പ്രവര്‍ത്തകയെന്ന വ്യാജേന കാമുകനെ കാണാനായി യുവതി തീഹാര്‍ ജയിലിനുള്ളില്‍ കടന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളെയെല്ലാം കബളിപ്പിച്ച് യുവതി ജയില്‍ നമ്പര്‍- 2 നുള്ളില്‍ കടക്കുകയും കാമുകനുമായി സംഗമിക്കുകയും ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയിലില്‍ കഴിയുന്ന കാമുകന്റെ ആസൂത്രണമനുസരിച്ചാണ് യുവതി ജയിലിനുള്ളില്‍ കടന്നതെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടതായി ജയില്‍ ഡിജിപി സന്ദീപ് ഗോയല്‍ പറഞ്ഞു.

ഹേമന്ദ് ഗാര്‍ഗ് എന്ന ജയില്‍പ്പുള്ളിയെ കാണാനാണ് കാമുകി ജയിലിനുള്ളില്‍ പ്രവേശിച്ചത്. ഒരു സന്നദ്ധ സംഘടനയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായാണ് യുവതി ജയിലിലെത്തിയത്. ഇതു പരിശോധിച്ച് യുവതിയെ ജയിലിനുള്ളില്‍ കടക്കാന്‍ അധികൃതര്‍ അനുവദിക്കുകയായിരുന്നു.

ഇത്തരത്തില്‍ നാലു തവണ യുവതി ജയിലിനുള്ളില്‍ പ്രവേശിച്ചതായണ് വിവരം. അതേസമയം, ഇത്തരത്തില്‍ പുറത്തുനിന്നൊരാള്‍ക്ക് ജയിലിനുള്ളില്‍ പ്രവേശനം നല്‍കിയതില്‍ ജയില്‍ സൂപ്രണ്ടിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.

Latest Stories

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി