അവധിക്കാലം എത്തിയതോടെ പകല്‍ക്കൊള്ള ആരംഭിച്ച് വിമാനക്കമ്പനികള്‍; യാത്രാ നിരക്ക് ഉയര്‍ത്തിയത് മൂന്നിരട്ടി വരെ

അവധിക്കാലം എത്തിയതോടെ വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള വീണ്ടും ആരംഭിച്ചു. മൂന്നിരട്ടി വരെയാണ് പല വിമാനക്കമ്പനികളും ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ അവധിക്കാലം നാട്ടില്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഡിസംബര്‍, ജനുവരി മാസങ്ങളിലെ യാത്രാ നിരക്കിലാണ് വന്‍ വര്‍ദ്ധന ഉണ്ടായിരിക്കുന്നത്.

അവധിക്കാലം എത്തുന്നതോടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് എല്ലാ വര്‍ഷവും പതിവാണ്. ഗോ ഫസ്റ്റ് സര്‍വീസ് അവസാനിപ്പിച്ചതോടെ ദോഹയിലേക്കുള്ള ഇന്‍ഡിഗോയുടെ സര്‍വീസ് ഒഴികെയുള്ള മറ്റെല്ലാ രാജ്യാന്തര സര്‍വീസുകളും നടത്തുന്നതും എയര്‍ ഇന്ത്യ എക്‌സ്പ്രസാണ്. ഈ റൂട്ടുകളില്‍ മറ്റ് വിമാന കമ്പനികളുടെ മത്സരം ഇല്ലാത്തതിനാല്‍ നിരക്കും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കമ്പനികള്‍ നേരിട്ടാണ് യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. കണ്ണൂരില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രാ നിരക്ക് 13,000 രൂപ മുതല്‍ 14,000 രൂപ വരെയാണ്. എന്നാല്‍ ഡിസംബര്‍ 22ന് 42,000 രൂപയ്ക്ക് മുകളിലാണ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് അവധിക്കാലമായ ഡിസംബര്‍ 22ന് 53,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഡിസംബര്‍ അവസാനം മിഡില്‍ ഈസ്റ്റില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രാ നിരക്ക് ഉയര്‍ത്തിയതിന് സമാനമായി ജനുവരിയില്‍ കണ്ണൂരില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്കുള്ള യാത്രാ നിരക്കും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം