എന്തുകൊണ്ടാണ് അയോദ്ധ്യയിൽ മുസ്ലീങ്ങൾക്ക് പ്രത്യേക സ്ഥലം നൽകുന്നത് ?

പൊളിക്കപെട്ട ബാബറി പള്ളി ഉണ്ടായിരുന്ന അയോദ്ധ്യയിലെ തർക്ക സ്ഥലത്ത് നിബന്ധനകൾക്ക് വിധേയമായി ഒരു ക്ഷേത്രം നിർമ്മിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഒരു ട്രസ്റ്റിന് കൈമാറുമെന്ന് സുപ്രീം കോടതി ഇന്ന് നടത്തിയ സുപ്രധാന വിധിയിൽ പറയുന്നു. പുതിയ പള്ളി പണിയുന്നതിനായി അയോദ്ധ്യയിൽ ഒരു പ്രത്യേക സ്ഥലം മുസ്ലീം കക്ഷികൾക്ക് നൽകും എന്നും ചരിത്രപരമായ വിധിയിൽ പറയുന്നു.

“ഒരു തർക്കം പരിഹരിക്കുന്നതിനാണ് ഈ കോടതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്, ഈ തർക്കത്തിന്റെ ഉത്ഭവം ഇന്ത്യ എന്ന ആശയം പോലെ തന്നെ പഴയതാണ്. തർക്കവിഷയമായ പ്രദേശം പതിറ്റാണ്ടുകളായി തുടർച്ചയായ ഏറ്റുമുട്ടലിന്റെയും ഒരു പ്രധാന ഇടമാണ്,” കേസിൽ നാൽപതു ദിവസം തുടർച്ചായി വാദം കേട്ട അഞ്ച് അംഗ ഭരണഘടന ബെഞ്ച് പറഞ്ഞു.

“തർക്കവിഷയമായ മുഴുവൻ സ്വത്തുക്കളുടെയും കൈവശാവകാശത്തെ സംബന്ധിച്ച്‌ ഹിന്ദുക്കൾ ഹാജരാക്കിയ തെളിവുകൾ മുസ്ലീം കക്ഷികൾ ഹാജരാക്കിയ തെളിവുകളേക്കാൾ നിലനിൽക്കുന്നതാണ്,” കോടതി വ്യകത്മാക്കി.

1949 ഡിസംബർ 22/23 ന് പള്ളിയിൽ നിന്നും മുസ്ലീങ്ങളെ ഒഴിപ്പിച്ചു. 1992 ഡിസംബർ 6 ന് പള്ളി നശിപ്പിക്കപ്പെട്ടു. എന്നാൽ മുസ്ലീങ്ങൾ പള്ളി ഉപേക്ഷിച്ചിരുന്നില്ല. നിയമവാഴ്ചയ്ക്ക് പ്രതിജ്ഞാബദ്ധമായ ഒരു മതേതര രാഷ്ട്രത്തിൽ നടക്കാൻ പാടില്ലാത്ത മാർഗ്ഗങ്ങളിലൂടെ പള്ളിയുടെ ഘടനയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട മുസ്ലീങ്ങളുടെ പള്ളിയിലുള്ള അവകാശം കോടതി അവഗണിക്കുകയാണെങ്കിൽ നീതി നിലനിൽക്കില്ല, കോടതി നിരീക്ഷിച്ചു.

തർക്ക ഭൂമിയെ മൂന്നായി വിഭജിക്കുന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി നിയമപരമായി സുസ്ഥിരമല്ല എന്ന് കോടതി നിരീക്ഷച്ചു. പൊതു സമാധാനവും ശാന്തിയും കാത്തുസൂക്ഷിക്കേണ്ട ഒരു കാര്യമെന്ന നിലയിൽ, ഹൈക്കോടതി വിധിയിലെ പരിഹാരം പ്രായോഗികമല്ല. ഭൂമി വിഭജിക്കുന്നത് ഒരു കക്ഷിയുടെയും താൽപ്പര്യത്തെ ത്രിപ്തിപെടുത്തുകയില്ല എന്നുമാത്രമല്ല സമാധാനവും നിലനിർത്തുകയില്ല കോടതി പറഞ്ഞു.

ബാബറി പള്ളി തകർത്തത് നിയമലംഘനമായിരുന്നു, ഒരു പൊതു ആരാധനാലയം നശിപ്പിക്കുക എന്ന കണക്കുകൂട്ടലിനെ തുടർന്നാണ് പള്ളിയുടെ മുഴുവൻ ഘടനയും തകർത്തത്. 450 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഒരു പള്ളി മുസ്‌ലിംകൾക്ക് നഷ്ടമായത് നിയമത്തിന് നിരക്കാത്തതാണെന്ന്‌ കോടതി വ്യക്തമാക്കി.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി